വിദ്യാർഥിയെ മർദ്ദിച്ച സംഭവം: കൃഷണദാസിനെതിരായ കേസ് ഉച്ചക്ക് പരിഗണിക്കും
text_fieldsതൃശൂർ: ലക്കിടിയിലെ ജവഹർലാൽ കാമ്പസിലുള്ള ലോ കോളജ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെതിരായ കേസ്ഉച്ചക്ക് ശേഷം പരിഗണിക്കും. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഹൈകോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്ന പ്രതിഭാഗത്തിെൻറ വാദം അംഗീകരിച്ചാണ്കോടതിയുടെ നടപടി.
ലക്കിടിയിലെ ജവഹർലാൽ കാമ്പസിലുള്ള ലോ കോളജിലെ വിദ്യാർഥിയെ മര്‍ദിച്ചുവെന്ന പരാതിയിൽ തൃശൂര്‍ റൂറല്‍ എസ്.പി എൻ. വിജയകുമാറിെൻറ നേതൃത്വത്തിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെ മറ്റ് അഞ്ച് പേരെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിയമോപദേഷ്ടാവ് സുചിത്ര, പി.ആർ.ഒ വത്സലകുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായികാധ്യാപകൻ ഗോവിന്ദൻകുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
െനഹ്റു ഗ്രൂപ്പിെൻറതന്നെ ഉടമസ്ഥതയിലുള്ള ഷൊർണൂർ വാണിയംകുളം പി.കെ. ദാസ് മെമ്മോറിയൽ മെഡിക്കൽ കോളജിൽനിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ജിഷ്ണുപ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ജവഹര്‍ലാൽ കാമ്പസിലെ രണ്ടാംവര്‍ഷ എൽ.എൽ.ബി വിദ്യാർഥി ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. കോളജിലെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിലേക്കും കേന്ദ്ര ആദായനികുതി വകുപ്പിനും പരാതി നൽകിയതിലുള്ള വൈരാഗ്യംമൂലം മർദിച്ചുവെന്നാണ് ഷഹീറിെൻറ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
