ഐ.എൻ.എൽ ഓഫിസിൽ വഹാബ് വിഭാഗം 24 വരെ കയറരുതെന്ന് കോടതി
text_fieldsകോഴിക്കോട്: പാളയത്തെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ എ.പി. അബ്ദുൽ വഹാബ് വിഭാഗം കയറുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടി. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 24വരെ ഓഫിസിൽ കയറുകയോ അകത്ത് യോഗംചേരുകയോ ചെയ്യരുതെന്നാണ് രണ്ടാം പ്രിൻസിപ്പൽ മുനിസിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി.
ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റിയെ ഒന്നാം കക്ഷിയും പ്രസിഡൻറ് ബി. ഹംസഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരെ മറ്റ് രണ്ട് പരാതിക്കാരുമായി നൽകിയ ഹരജിയിലാണ് നടപടി. എതിർവിഭാഗത്തിന് വേണ്ടി അഡ്വ. പി.ടി. രാജേഷ് കോടതിയിൽ ഹാജരായി എതിർ ഹരജി നൽകി. ഇരു വിഭാഗത്തിെൻറയും വാദം കേട്ടശേഷമാണ് നടപടി.
മുൻ പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, നാസർകോയ തങ്ങൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് അഡ്വ. മുദസർ അഹമ്മദ്, അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവർ മുഖേന ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

