ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി
text_fieldsതൃശൂർ: നിരവധി തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാവാത്തതിന് ബി.ജെ.പി ജനറൽ സെ ക്രട്ടറി ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്.
തൃശൂർ അഡീഷ നല് ജില്ല കോടതി (മൂന്ന്)ആണ് ശോഭ സുരേന്ദ്രന് അറസ്റ്റ് വാറൻറ് അയച്ചത്. കേസില്‍ വി. മ ുരളീധരന്‍ എം.പി ഉൾപ്പെടെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തുവെങ്കിലും ശോഭ സുരേന്ദ്രന് ഹാജരായില്ല.
ഒരു തവണ വാറൻറ് അയച്ചിട്ടും ഇവര്‍ കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല. 2012ൽ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാശംവരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതുമാണ് കേസ്. തുടക്കത്തില്‍ ജാമ്യമെടുത്തുവെങ്കിലും പിന്നീട് കേസ് നടപടികള്‍ക്ക് ഹാജരായില്ല.
ജാമ്യക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ 54 പ്രതികളുണ്ട്. ശോഭക്കൊപ്പം ജില്ല നേതാവായ അനീഷ്കുമാറും ഹാജരായിട്ടില്ല.
ഇരുവര്‍ക്കും രണ്ടാമതും വാറൻറ് പുറപ്പെടുവിച്ചു. പുതുക്കാട് പൊലീസിനാണ് ശോഭ സുരേന്ദ്രൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.