Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅലനും താഹക്കും...

അലനും താഹക്കും ജാമ്യമില്ല

text_fields
bookmark_border
അലനും താഹക്കും ജാമ്യമില്ല
cancel

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായ രണ്ട് വിദ്യാർഥി കളുടെ ജാമ്യാപേക്ഷ തള്ളി. യു.എ.പി.എ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യേപേക്ഷ തള്ളിയത്. പ്രതികളെ പുറത്തുവ ിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ത്വാഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ യു.എ.പി.എ പ്രേത്യക കോടതി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എം.ആർ അനിതയാണ് തള്ളിയത്.

ജാമ്യാപേക്ഷയിൽ ഇന്നലെ വിശദമാ യ വാദം നടന്നിരുന്നു. യു.എ.പി.എ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉത്തരവുണ്ടായിട്ടില്ലെന്നും നിലവിൽ യു. എ.പി.എ നിലനിൽക്കുകയാണെന്നും വാദത്തിനിടെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. പെരുമണ്ണ പാറമ്മൽ അങ്ങാ ടിയിൽ മൂന്നു പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇവരുടെ കൈയിൽ നിന്ന് മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക’ എന്ന തലക്കെട്ടിൽ സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് ‘പിടികൂടിയതെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. െപാലീസ് പിടിച്ചെടുത്ത പുസ്തകങ്ങളുടെ കോപ്പികളും കോടതിയിൽ ഹാജരാക്കി.

ജാമ്യം അനുവദിക്കണമെന്നും എത്സമയത്തും പ്രതികൾ കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതിഭാഗം അറിയിച്ചു. പൊലീസ് പറയുന്ന പുസ്തകങ്ങൾ മാവോയിസവുമായി ബന്ധമില്ലാത്തവയാണിതെന്നും മാവോയിസത്തിന് എതിരായ പുസ്തകമാണ് അതിലൊന്നെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ പറഞ്ഞു. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല വക്താവ് േജാഗിയുടെ പേരിലുള്ള, െപാലീസ് പറയുന്ന നോട്ടീസിനെക്കുറിച്ചും കോടതി ചോദിച്ചു. ആരുടെയും ഒപ്പില്ലാത്ത, നിയമപരമായ സാധുതയില്ലാത്തതാണ് ഈ നോട്ടീെസന്നായിരുന്നു പ്രതിഭാഗം നിലപാട്.

നിയമപരവും മനുഷ്യത്വപരവുമായ കാരണങ്ങളാൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭ്യർഥിച്ചു. അറസ്റ്റിലായവർ മുമ്പ് ഒരു ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെട്ടവരല്ലാത്തിനാൽ നിയമപരമായ കാരണങ്ങളാൽ ജാമ്യം നൽകണം. വിദ്യാർഥികളും ചെറുപ്പക്കാരുമായതിനാൽ മനുഷ്യത്വം കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

ത്വാഹ ഫസൽ സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിന്‍റെ കോഴിക്കോട് പുതിയറയിലുള്ള ബ്രാഞ്ചിൽ പി.ജി വിദ്യാർഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സെന്‍ററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്.എഫ്.ഐ പ്രവർത്തകനുമാണ്.

ജാമ്യം നിഷേധിച്ചത് അപ്രതീക്ഷിതമല്ല -അലന്‍റെ മാതാവ്
കേസിൽ മകന് ജാമ്യം നിഷേധിച്ചത് പ്രതീക്ഷിച്ചതായിരുന്നെന്ന് അലൻ ഷുഹൈബിന്‍റെ മാതാവ് സബിത മഠത്തിൽ പ്രതികരിച്ചു. മകൻ പുറത്തു വരണം എന്നതിനേക്കാൾ പൂർണമായി കുറ്റവിമുക്തനായി പുറത്തുവരണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സബിത പറഞ്ഞു.

ജുഡീഷ്യറിയിൽ വിശ്വാസമുണ്ട് -ത്വാഹയുടെ ബന്ധുക്കൾ
ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് ത്വാഹ ഫസലിന്‍റെ ബന്ധുക്കൾ പറഞ്ഞു. കെട്ടിച്ചമച്ച തെളിവുകളാണെന്നും ഹൈകോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.

ഹൈകോടതിയെ സമീപിക്കും -പ്രതികളുടെ അഭിഭാഷകൻ
ജാമ്യം നിഷേധിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു. എഫ്.ഐ.ആർ തന്നെ നിലനിൽക്കില്ലെന്നും പ്രതികൾക്ക് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികളാണ് ഹൈകോടതിയിൽ സമർപ്പിക്കുക. പ്രതികളെ സന്ദർശിക്കാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. തുടർന്ന് പൂർണമായ ധാരണയിലെത്തുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUAPAmalayalam news
News Summary - court denied bail for taha and alan-kerala news
Next Story