മൃതദേഹത്തില്‍നിന്ന് സ്വർണാഭരണ മോഷണം: ദമ്പതികള്‍ അറസ്റ്റില്‍
text_fieldsഎടപ്പാൾ: മൃതദേഹത്തില്‍നിന്ന് സ്വർണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പില്‍ ലിയാക്കത്ത് (47) ഭാര്യ സുഹറ (39) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചിരുന്നു.
മരണസമയത്ത് ബന്ധുക്കള്‍ക്കൊപ്പം സഹായത്തിനെന്ന പേരില്‍ ഒപ്പംകൂടിയ സുഹറയാണ് യുവതിയുടെ കൈയിലെ ഒന്നര പവെൻറ ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഭർത്താവ് ലിയാക്കത്തലിയുടെ അറിവോടുകൂടിയായിരുന്നു ഇത്.
മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് ആഭരണം നഷ്ടപ്പെട്ടത് വീട്ടുകാരറിയുന്നത്. തുടർന്ന് ചങ്ങരംകുളം െപാലീസിന് പരാതി നല്കി. ആശുപത്രിയിലെ സി.സി.ടി.വി കാമറ പരിശോധിച്ചതോടെ മൃതദേഹത്തില്‍നിന്ന് അപരിചിതയായ സ്ത്രീ ആഭരണം ഊരുന്നത് ശ്രദ്ധയിൽപ്പെടുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ പൊലീസ് നടത്തിയ ഒന്നരമാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞദിവസമാണ് സുഹറയെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിെൻറ നിര്‍ദേശപ്രകാരം എസ്.ഐ ടി.ഡി. മനോജ് കുമാര്‍, സി.പി.ഒമാരായ മധു, അരുണ്‍, സനോജ്, സനല്‍, സുധാകരൻ, സുനില്‍ ബാബു, റുബീന എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.