സി.ഒ.ടി. നസീർ വധശ്രമക്കേസ്: മുഖ്യപ്രതിയെ സഹായിച്ച യുവാവ് അറസ്റ്റിൽ
text_fieldsതലശ്ശേരി: മുൻ തലശ്ശേരി നഗരസഭാംഗവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമാ യിരുന്ന ഗുഡ്സ്ഷെഡ് റോഡ് ഹാജറ മൻസിലിൽ സി.ഒ.ടി. നസീറിനെ (39) വധിക്കാൻ ശ്രമിച്ച കേസിൽ ഒരാ ൾ കൂടി അറസ്റ്റിൽ. തലശ്ശേരി കൊളശ്ശേരി ബിശ്വാസ് നിവാസിൽ വി.കെ. ബിശ്വാസാണ് (25) അറസ്റ്റി ലായത്. അന്വേഷണ ഉദ്യോഗസ്ഥരായ തലശ്ശേരി സി.െഎ വി.കെ. വിശ്വംഭരൻ, എസ്.െഎ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
കേസിൽ മുഖ്യപ്രതിയായ റോഷൻ ബാബുവിന് തമിഴ്നാട്ടിലെ ധർമപുരി ഹുസൂറിൽ ഒളിവിൽ കഴിയാൻ സൗകര്യം നൽകിയതിനാണ് ബിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൂറിൽ ബേക്കറി ഉടമയാണ് ഇയാൾ. സംഭവത്തിനുശേഷം തലശ്ശേരിയിൽനിന്ന് മുങ്ങിയ റോഷൻ ബാബു ഒരാഴ്ചയോളം ബിശ്വാസൻെറ ഹുസൂറിലെ മുറിയിലാണ് താമസിച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നാണ് ബിശ്വാസിനെ പിടികൂടിയത്. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നംഗ സംഘത്തിലെ മുഖ്യപ്രതിയാണ് റോഷൻ ബാബു. ഇയാളെ പിടികൂടിയാൽ മാത്രമേ ഗൂഢാലോചന ഉൾപ്പെടെ പുറത്തുവരുകയുള്ളൂവെന്ന നിഗമനത്തിലാണ് പൊലീസ്.
മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് സമീപമാണ് നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ കെ. അശ്വന്ത് (20), കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തൽ വി.കെ. സോജിത്ത് (24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.