Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഒ.ടി. നസീർ...

സി.ഒ.ടി. നസീർ വധശ്രമക്കേസ്; ഷംസീറിൻെറ മൊഴിയെടുക്കാനിരിക്കെ സി.െഎയെ കാസർകോട്ടേക്ക് മാറ്റി

text_fields
bookmark_border
cot-naseer
cancel
തലശ്ശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.െഎ വി.കെ. വിശ്വംഭരനെ സ്ഥലംമാറ്റി. ഗൂഢാലോചനയിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കാനിരിക്കെയാണ് സി.െ എ വിശ്വംഭരനെ പെെട്ടന്ന് സ്ഥലംമാറ്റിയത്. കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. പകര ം ന്യൂ മാഹി സ്വദേശിയായ കെ. സനൽ കുമാർ തലശ്ശേരിയിൽ സി.െഎയായി ചുമതലയേറ്റു.

വധശ്രമക്കേസ് അന്വേഷണത്തിനിടെ സി.െഎ വി.കെ. വിശ്വംഭരനെയും എസ്.െഎ പി.എസ്. ഹരീഷിനെയും നേരത്തെ സ്ഥലംമാറ്റാൻ നീക്കമുണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.

സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവത്തിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ പേരുയർന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കം നേരത്തെ നടന്നത്. മേയ് 18ന് രാത്രി ഏഴരക്ക് കായ്യത്ത് റോഡ് കനക് റസിഡൻസി പരിസരത്താണ് സി.ഒ.ടി. നസീർ ആക്രമിക്കപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ് സി.െഎ വിശ്വംഭരനും എസ്.െഎ പി.എസ്. ഹരീഷും തലശ്ശേരിയിലെത്തിയത്. കതിരൂർ സ്വേദശിയായ എസ്.െഎ ബിനുമോഹനും തലശ്ശേരിയിൽ രണ്ടാഴ്ചമുമ്പ് ചുതതലയേറ്റിരുന്നു. എസ്.െഎ ഹരീഷും അടുത്തുതന്നെ തലശ്ശേരിയിൽനിന്ന് മാറാൻ സാധ്യതയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COT Naseer Attack CaseCOT Naseer attackA.N.Shamseer
News Summary - cot naseer attack
Next Story