വധശ്രമക്കേസ്: സി.ഒ.ടി. നസീറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും
text_fieldsതലശ്ശേരി: വധശ്രമക്കേസിൽ സി.പി.എം മുൻ പ്രാദേശിക നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ് കോടതിയിൽ അപേക ്ഷ നൽകും. വ്യത്യസ്തമായ മൂന്ന് മൊഴികൾ ലഭിച്ച സാഹചര്യത്തിൽ ആശയകുഴപ്പം ഒഴിവാക്കാനാണ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പ െടുത്തുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
വധശ്രമക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എക്കെതിരായ മൊഴി പൊലീസ് അട്ടിമറിച്ചെന്ന് വാർത്താ ചാനലിലൂടെ നസീർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നസീറിനെതിരെ താൻ നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടിട്ട് പൊലീസ് നൽകിയില്ലെന്നും സി.െഎയുമായുള്ള േഫാൺ സംഭാഷണത്തിെൻറ റെക്കോഡ് കൈവശമുണ്ടെന്നും നസീർ പറഞ്ഞു.
മൊഴിപ്പകർപ്പ് നൽകാനാവില്ലെന്നും കോടതിയിൽ നൽകുമെന്നുമാണ് സി.ഐ പറഞ്ഞത്. ഭരണപക്ഷ എം.എൽ.എയായ ഷംസീറിനെ രക്ഷിക്കാൻ പൊലീസ് നടത്തിയ കളികളാണ് ഇതോടെ പുറത്തു വരുന്നത്. കേസന്വേഷിക്കുന്ന തലശ്ശേരി സി.െഎ വിശ്വംഭരൻ നായർക്ക് മുമ്പാകെ നൽകിയ രണ്ട് മൊഴികളിൽ, തനിക്കെതിരായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയത് എ.എൻ. ഷംസീറാണെന്ന് വ്യക്തമായി പറഞ്ഞിട്ടുെണ്ടന്നും നസീർ പറഞ്ഞു.
ഷംസീറിനെതിരെ നസീർ മൊഴി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. അന്നുതന്നെ അത് നിഷേധിച്ച് നസീർ രംഗത്തു വരുകയും ചെയ്തു. എന്നാൽ, ഷംസീറിനെതിരായ നസീറിെൻറ മൊഴി പൂർണമായും അവഗണിച്ചാണ് പൊലീസ് മുന്നോട്ടു പോകുന്നത്.
നസീർ മൊഴി ആവർത്തിക്കുന്ന സാഹചര്യത്തിൽ ഷംസീർ സംശയത്തിെൻറ കരിനിഴലിലാണ്. എന്നാൽ, ഭരണപക്ഷ എം.എൽ.എക്ക് ഭരണകൂടത്തിന്റെയും പാർട്ടിയുടെയും പിന്തുണയുണ്ടെന്നാണ് നസീറിന്റെ മൊഴി അവഗണിക്കുന്ന പൊലീസ് നടപടി വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.