Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റുകൾ...

ഫ്ലാറ്റുകൾ പൊളിക്കുന്നത് നഗരസഭ കൗൺസിൽ അംഗീകരിച്ചില്ല

text_fields
bookmark_border
ഫ്ലാറ്റുകൾ പൊളിക്കുന്നത് നഗരസഭ കൗൺസിൽ അംഗീകരിച്ചില്ല
cancel
മരട്: ഫ്ലാറ്റ് പൊളിക്കൽ വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത മരട് നഗരസഭ കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. പൊളിക്കുന്നതിന് സാങ്കേതികസമിതി തീരുമാനിച്ച കമ്പനികള്‍ക്ക് മരടിലെ നാല് വിവാദ ഫ്ലാറ്റ് കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗം ചേർന്നത്. എന്നാൽ, അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ അംഗീകാരം നല്‍കാന്‍ കഴിയില്ലെന്നും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ സംയുക്തമായി നിലപാടെടുക്കുകയായിരുന്നു.

പൊളിക്കൽ നടപടികൾക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഫോർട്ട്കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഇതുവരെ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു. തുടര്‍ന്ന്, ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാർ കമ്പനികള്‍ക്ക് കൈമാറാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കണമെന്ന് സബ് കലക്ടര്‍ ആവശ്യപ്പെട്ടു.

ഇതോടെയാണ് അജണ്ടയില്‍ ഇല്ലാത്ത വിഷയത്തിന് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ പറഞ്ഞത്. വിഷയം വ്യക്തമാക്കി അജണ്ട െവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ശനിയാഴ്ച യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ ആരെങ്കിലും വിയോജനക്കുറിപ്പുമായി രംഗത്തുവന്നാല്‍ തീരുമാനം റദ്ദാകുമെന്നും അതിനാൽ അംഗീകാരം നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അവർ അറിയിച്ചു. ഇടതുപക്ഷത്തെ കെ.എ. ദേവസിയും യു.ഡി.എഫിലെ ജബ്ബാർ പാപ്പനയുമാണ് കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിന്നത്. അമ്പതിനായിരം രൂപയില്‍ കൂടുതല്‍ െചലവുവരുന്ന ഏതുജോലികൾ പൂര്‍ത്തീകരിക്കണമെങ്കിലും ടെൻഡര്‍ നടപടി അജണ്ടയില്‍ കാണിച്ച് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കേണ്ടതുണ്ട്.

നഗരസഭ സെക്രട്ടറിയോ സബ് കലക്ടറോ തീരുമാനമെടുത്താല്‍ അത് പിന്നീട് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാധ്യതയായി മാറുമെന്നും അവർ പറഞ്ഞു. അജണ്ടയിൽ വെച്ച് ചര്‍ച്ച ചെയ്താല്‍ ഇത് അംഗീകരിക്കുമോയെന്ന് സബ് കലക്ടര്‍ ചോദിച്ചപ്പോൾ കൗണ്‍സില്‍ അംഗീകരിച്ചില്ലെങ്കിലും സബ് കലക്ടര്‍ക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നായിരുന്നു കൗൺസിലർമാരുടെ പ്രതികരണം.
വ്യക്തമായ നടപടിക്രമങ്ങൾ കൂടാതെ വിഷയത്തില്‍ കൗണ്‍സിലിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ പറഞ്ഞു. ജോലികൾ നഗരസഭയുടെ തലയിൽ കെട്ടിെവച്ച് വിട്ടുനിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കൗൺസിലർ ആർ.കെ. സുരേഷ് ബാബു പറഞ്ഞു.

പരിസരവാസികളുടെ ആശങ്കയകറ്റാൻ സബ് കലക്ടർ എത്തും

കൊച്ചി: മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്കയകറ്റാൻ യോഗം വിളിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. യോഗത്തില്‍ സബ്കലക്ടര്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കും. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റിന് സമീപത്തുള്ളവരുടെ യോഗം 13ന് ഉച്ചക്ക് മൂന്നിന് കുണ്ടന്നൂർ പെട്രോ ഹൗസിൽ ചേരും. അന്നുതന്നെ വൈകീട്ട്‌ അഞ്ചിന്‌ കായലോരം ഫ്ലാറ്റിന്‌ പരിസരത്തും യോഗം ചേരും. ആൽഫ വെഞ്ചേഴ്‌സ്‌ ഫ്ലാറ്റിെൻറ പരിസരവാസികൾക്കായി 14ന്‌ പകൽ മൂന്നിന്‌ നെട്ടൂർ ഖദീജത്തുൾ കുബ്റ ഹാളിൽ യോഗം നടക്കും.

അതേദിവസം വൈകീട്ട്‌ അഞ്ചിന്‌ ജെയ്‌ൻ ഹൗസിെൻറ പരിസരവാസികൾക്കായി നെട്ടൂർ പ്രിയദർശിനി ഹാളിലും യോഗം ചേരും. പൊളിക്കുന്നതിനുള്ള വിദഗ്‌ധൻ സാർവത്തെയുടെ സാന്നിധ്യവും യോഗത്തിലുണ്ടാകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും അത്‌ ഉണ്ടാവില്ലെന്ന്‌ സബ്‌ കലക്‌ടർ വ്യക്തമാക്കി. യോഗങ്ങൾക്കുശേഷം അജണ്ട നിശ്ചയിച്ച് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനത്തിന് അംഗീകാരം നല്‍കും. വേണ്ടിവന്നാൽ കൗണ്‍സിലിെൻറ അംഗീകാരമില്ലാതെ സര്‍ക്കാറിന് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMaradu Flat Case
News Summary - Corporation council on maradu flat case-kerala news
Next Story