അടച്ചിട്ട് ലാഭമുണ്ടാക്കൽ കോർപറേറ്റ് മാനേജ്മെൻറ് കുതന്ത്രം
text_fieldsആലപ്പുഴ: ദേശീയ കമ്പനി നിയമ ൈട്രബ്യൂണൽ നടപടിയുടെ ഭാഗമായി ആഗസ്റ്റ് 20ന് ലിക്വിഡേറ്റർ രവീന്ദ്ര ചതുർവേദി മുംബൈയിൽനിന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസസിെൻറ സ്ഥാവരജംഗമ വസ്തുക്കൾക്ക് വില നിശ്ചയിച്ചിരിക്കുന്നത് ഏകദേശം 99.45 കോടി മാത്രമാണ്.
ദേശീയപാതയിലെ ഫാക്ടറിയുടെ 69,694 ചതുരശ്രമീറ്റർ ഭൂമിക്കും അനുബന്ധമായ 1841 ചതുരശ്രമീറ്ററിനും 7668 ലക്ഷവും പ്ലാൻറിനും യന്ത്രസാമഗ്രികൾക്കുമായി 1511 ലക്ഷവും നിലവിലെ സ്റ്റോക്കിന് 335 ലക്ഷവുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. പള്ളിപ്പുറത്തെ സിലിക്ക മണൽ സ്രോതസ്സുകളായ ചേർത്തല ഇൻഫോസിറ്റി കാമ്പസിന് എതിർവശത്തെ 1.22 ഏക്കർ 5059 ചതുരശ്രമീറ്റർ വരുന്ന ഭൂമിക്ക് 218 ലക്ഷവും പള്ളിപ്പുറത്തെ കെ.എസ്.ഐ.ഡി.സി വ്യവസായ വികസന കേന്ദ്രത്തിന് എതിർവശത്തുള്ള 1.25 ഏക്കർ 5059 ചതുരശ്രമീറ്റർ ഭൂമിക്ക് 218 ലക്ഷവുമാണ് കണക്കാക്കിയിരിക്കുന്നത്. യഥാർഥത്തിൽ ഇതിെൻറ പതിന്മടങ്ങ് വില ഭൂമിക്കും വസ്തുവകകൾക്കുമുണ്ട്.
കമ്പനിയുടമയായ സോമാനി ഗ്രൂപ്പിെൻറതന്നെ ബിനാമികൾക്ക് ചുളുവിലയ്ക്ക് ഇവ അടിച്ചെടുക്കുകയെന്ന ഗൂഢലക്ഷ്യമുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. 2019 ഒക്ടോബർ 21ന് ൈട്രബ്യൂണൽ നിശ്ചയിച്ചത് അനുസരിച്ചാണ് രവീന്ദ്ര ചതുർവേദി ഈ മാസം 15ന് ഇ-ലേലം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകുന്നത്.
ഇതിനിടെ കമ്പനിയിൽനിന്ന് തങ്ങളുടെ കടബാധ്യതകൾ വീട്ടിത്തരാൻ ലിക്വിഡേഷൻ നടപടികൾ ആവശ്യപ്പെട്ട് ൈട്രബ്യൂണലിനെ സമീപിച്ച കമ്പനികളെ കുറിച്ച് വ്യാപക സംശയങ്ങളുണ്ട്.
ബൂൺ ഇൻവെസ്റ്റേഴ്സ് ആൻഡ് ട്രേഡിങ് കമ്പനി 9.5 കോടിയും ചോപ്ര ലിമിറ്റഡ് എന്നൊരു കമ്പനി 53 കോടിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപാൽ മെർക്കൈൻറൽ, ഹിമാദ്രി തുടങ്ങിയ കമ്പനികൾക്ക് എക്സലുമായി ബന്ധമുള്ളതായി തൊഴിലാളി യൂനിയനുകൾ കേട്ടിട്ട് തന്നെയില്ല.
ലോക്കൗട്ട് കാലത്ത് ഫർണസ്, റീജനറേറ്റർ എന്നിവക്ക് കേടുവന്നതിനെത്തുടർന്ന് 2008 മുതൽ ഫാക്ടറി പ്രവർത്തിക്കാതായി. മൂന്നര വർഷത്തിനുശേഷം പാതിരപ്പള്ളിയിലെ 16 ഏക്കറും ഫാക്ടറിയും ഈടുെവച്ചാണ് സംസ്ഥാന വ്യവസായ വികസന കോർപറേഷനും കേരള ഫിനാൻഷ്യൽ കോർപറേഷനും 14.5 കോടി വായ്പ നൽകി ഇവ പുനർനിർമിക്കുകയും 2011ൽ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തത്.
പക്ഷേ, 2012 ഡിസംബർ ഒമ്പതിനു കമ്പനിക്ക് വീണ്ടും പൂട്ടുവീണു. കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും നൽകിയ വായ്പയിൽ ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ കമ്പനി 11 മാസമേ ഉൽപാദനം നടത്തിയുള്ളൂ. ഇതിനിടെ ഇത്രയേറെ കമ്പനികൾക്ക് വലിയ കടബാധ്യത വരുത്തിയെന്ന് പറയുന്നതിൽ കള്ളക്കളി സംശയിക്കുന്നുണ്ട്. ഇവയെല്ലാം സോമാനി ബിനാമികളെന്ന് പറയാവുന്ന നിഴൽകമ്പനികളാണെന്ന് കരുതേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.