കൊറോണ: രാജ്യത്ത് അതി ജാഗ്രത; കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി-കണ്ണൂർ: ലോകത്തെ ഭീതിലാഴ്ത്തി ചൈനയിലും ഇതര രാജ്യങ്ങളിലും പടരുന്ന കൊറേ ാണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് അതി ജാഗ്രത. ചൈനയിൽനിന്ന് എത്തിയ വിദ്യാർഥിക ൾ, ജോലിചെയ്തിരുന്നവർ, വിനോദ സഞ്ചാരികൾ എന്നിവരെ വിമാനത്താവളങ്ങളിൽ പരിശോധി ച്ചശേഷം വിവിധ ആശുപത്രികളിലെ ഐസോലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. കേരളത്തിൽ 288 പേ ർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ൈശലജ അറിയിച്ചു. നിലവിൽ ചൈന ഉൾപ്പെടെ 11 ഓളം രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നേപ്പാളുമായി അതിർത്തി പങ്കി ടുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ജാഗ്രത പുലർത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച ്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം സംസ്ഥാനങ്ങളിലെ ചീഫ് സെ ക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ വിഡിയോ കോൺഫറൻസിങ്ങ് നട ത്തി. തെക്കൻ മുംബൈ സ്വദേശിയായ 36കാരനെ നഗരത്തിലെ കസ്തൂർബ ഹോസ്പിറ്റലിൽ പ്രവേശിപ് പിച്ചു. ഇതോടെ മുംബൈയിൽ രോഗബാധ സംശയിക്കുന്നവരുടെ എണ്ണം നാലായി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയെ തുടർന്നാണ് ഇവരെ നിരീക്ഷണത്തിനായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ബിഹാറിൽ ചൈനയിൽനിന്ന് എത്തിയ 20കാരിയെ പട്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രക്ത സാമ്പിളുകൾ പരിശോധനക്കായി പുെണ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
െചെനയിൽനിന്ന് മടങ്ങിയെത്തിയ 288 പേർ കേരളത്തിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ൈശലജ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 281 പേർ വീടുകളിലും ഏഴുപേർ വിവിധ ആശുപത്രികളിലുമാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ആർക്കും വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംശയാസ്പദമായ എട്ടുപേരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പുണെയിലെ പുെണ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ആറുപേർക്ക് ഫലം നെഗറ്റീവാണ്. രണ്ടുപേർക്ക് എച്ച്1എൻ1 ലക്ഷണം കണ്ടെത്തി.
ഇവരുടെ ഫലം ചൊവ്വാഴ്ച കിട്ടും. ചൈനയിൽനിന്ന് എത്തിയവരെ 28 ദിവസമാണ് നിരീക്ഷിക്കുക. നിപ നൽകിയ പാഠം മുൻനിർത്തിയുള്ള മുന്നൊരുക്കം മുഴുവൻ ജില്ലകളിലും നടത്തിയിട്ടുണ്ട്. ജില്ലകളിൽ രണ്ടുവീതം ആശുപത്രികളിൽ െഎെസാലേഷൻ വാർഡുകൾ ഒരുക്കി. മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചും മുൻകരുതലുകളുണ്ട്.
ചൈനയിൽ പഠിക്കുന്നവരുടെയും ടൂറിസ്റ്റുകളായി പോയവരുടെയും വിവരങ്ങൾ ശേഖരിക്കാൻ നോർക്ക വഴി ശ്രമിക്കുന്നുണ്ട്. ചൈനയിലുള്ള മലയാളികളെ തിരിച്ചുകൊണ്ടുവരണമെങ്കിൽ കേന്ദ്ര സർക്കാറാണ് നടപടി സ്വീകരിേക്കണ്ടതെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കോഴിക്കോട് 90, എറണാകുളം 85, കണ്ണൂർ 18, വയനാട് മൂന്ന്, കൊല്ലം 50, കോട്ടയം 21 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്ക്.അതിനിടെ, ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് േചർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രോഗബാധ രൂക്ഷമായ ചൈനയിലെ വൂഹാനിൽനിന്ന് ഇന്ത്യക്കാരെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു. എംബസിയുമായി ബന്ധപ്പെടുന്നതിന് ഹോട്ട്ലൈൻ നമ്പറുകളും അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാൻ പ്രവിശ്യയിലും മറ്റും കുടുങ്ങിയ ഇന്ത്യക്കാരെ ആകാശമാർഗം നാട്ടിലെത്തിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വുഹാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളിൽനിന്നും അവരുടെ ബന്ധുക്കളിൽനിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതൽ മോശമായിരിക്കുകയാണ്.
യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വുഹാനിലേക്കോ സമീപത്ത് പ്രവർത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണം. വുഹാനിലും യിച്ചാങ്ങിലും കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം എത്തിക്കാൻ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകണം.
വുഹാനിൽനിന്ന് തിരിച്ചെത്തുന്ന ഇന്ത്യക്കാർക്ക് ചികിത്സ ആവശ്യമാണെങ്കിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.ചീഫ് സെക്രട്ടറി ടോം ജോസും ഡൽഹിയിൽ സർക്കാറിെൻറ പ്രത്യേക പ്രതിനിധിയായ എ. സമ്പത്തും വിദേശകാര്യമന്ത്രാലയവുമായും ആരോഗ്യമന്ത്രാലയവുമായും ഈ പ്രശ്നത്തിൽ ബന്ധപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.