കൊറോണ വൈറസ്: മൂന്നുപേർ നിരീക്ഷണത്തിൽ –മന്ത്രി ശൈലജ
text_fieldsപയ്യന്നൂർ: കൊറോണ ബാധയുണ്ടെന്നു സംശയിക്കുന്ന മൂന്നുപേർ സംസ്ഥാനത്ത് നിരീക്ഷണത്തില ാണെന്നും ഇവരുടെ നില ആശങ്കജനകമല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കണ്ണൂർ ഗവ. മെഡിക് കൽ കോളജിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. ഇവരുടെ രോഗം സ്ഥിര ീകരിച്ചിട്ടില്ല. മൂന്നിൽ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തുമാണുള്ളത ്. ചികിത്സ ഫലം കാണുന്നുണ്ട്. രോഗലക്ഷണങ്ങൾ കുറയുന്നതിനാൽ ആശങ്കപ്പെടാനില്ല. ശനിയാ ഴ്ചയാണ് ഒരാൾകൂടി എത്തിയതെന്നും മന്ത്രി പറഞ്ഞു.
ചൈനയിലെ വുഹാൻ സർവകലാശാലയില െ എം.ബി.ബി.എസ് വിദ്യാർഥിയാണ് ശനിയാഴ്ച എത്തിയത്. ഇയാളെ എറണാകുളം മെഡിക്കൽ കോളജിൽ ഐ സൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുണെയിൽനിന്നുള്ള പരിശോധനഫലം ഉടൻ ലഭിച് ചേക്കും. വിമാനത്താവളങ്ങളിൽ പരിശോധന തുടരും. യാത്രാവിലക്കുള്ള സ്ഥലങ്ങളിലുള്ളവരെ കേരളത്തിലേക്ക് മാറ്റില്ല. ഗൾഫിൽനിന്ന് ഒരു ഫോൺ വന്നിരുന്നു. ഇത്തരം രോഗികളെ മാറ്റുന് നത് സുരക്ഷിതമല്ല. നോർക്ക വഴി അവിടെ തന്നെ ചികിത്സാസൗകര്യമൊരുക്കും. ചൈനയിൽ വൈറസ് ബാ ധ അറിഞ്ഞ ഉടൻ സുരക്ഷ ശക്തമാക്കിയതായും കർശന ജാഗ്രതക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ചൈനയിൽനിന്ന് എത്തിയ എം.ബി.ബി.എസ് വിദ്യാർഥി നിരീക്ഷണത്തിൽ
കളമശ്ശേരി: കൊറോണ വൈ റസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത് ആശങ്ക പടർത്തുന്നതിനിെട, ചൈനയിൽ നിന്നെത ്തിയ എം.ബി.ബി.എസ് വിദ്യാർഥിയെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ വാർഡിൽ നിരീക്ഷണാർഥം പ്രവേശിപ്പിച്ചു. പനിയും അനുബന്ധ അസ്വസ്ഥതകളും അനുഭവപ്പെട്ട എരമല്ലൂർ സ്വദേശിയായ ഇരുപതുകാരനെയാണ് ശനിയാഴ്ച രാവിലെ പ്രവേശിപ്പിച്ചത്.
വിദ്യാർഥിയുടെ രക്തവും കഫവും തൊണ്ടയിൽനിന്നുളള സ്രവവും ശേഖരിച്ച് പരിശോധനക്ക് പുണെയിലെ വൈറോളജി ലാബിലേക്കയച്ചു. ചൈനയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട പ്രദേശമായ വുഹാനി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഇരുപതുകാരൻ. വൈറസ് ബാധയെത്തുടർന്ന് കോളജിൽനിന്ന് 25 പേരെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. അതിൽ ഒരാളാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥി.
ഇതോടെ എറണാകുളം ജില്ലയിൽ രോഗനിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ളവരുടെ എണ്ണം മൂന്നായി. രണ്ടുപേർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ആണ്. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കഴിഞ്ഞ 28 ദിവസത്തിനിടെ രോഗബാധിതപ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 33 പേരെക്കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 39 ആയി. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
ബിസിനസ് ആവശ്യത്തിന് ഒരാഴ്ചത്തെ സന്ദർശനത്തിന് ചൈനയിൽ പോയ പെരുമ്പാവൂർ സ്വദേശിയാണ് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ ചികിത്സക്കെത്തി നിരീക്ഷണത്തിലുള്ള മറ്റൊരാൾ. ഇയാളുടെ സ്രവത്തിെൻറ സാംപിൾ പരിശോധനക്കയച്ചിരിക്കുകയാണ്. റിപ്പോർട്ട് മൂന്നുദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.
ചൈനയില്‍ മലയാളികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക
തിരുവനന്തപുരം: ചൈനയിലെ കൊറോണ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു.
എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സിച്വാന്‍ സര്‍വകലാശാലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർഥികളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ എംബസി നിരീക്ഷിക്കുകയാണ്. വിദ്യാർഥികള്‍ക്കുവേണ്ട ജാഗ്രത നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വുഹാനിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യവിതരണ ശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെടാന്‍ 8618612083629, 8618612083617 എന്നീ ഹോട്ട് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി.
സൗദി അറേബ്യയില്‍ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിെൻറ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. രണ്ടുദിവസത്തിനകം അവര്‍ക്ക് ആശുപത്രിവിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എംബസിയുമായും പ്രദേശത്തെ കമ്യൂനിറ്റി വളൻറിയര്മാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
ചൈനയിൽനിന്ന് കണ്ണൂരിലെത്തിയത് ആറുപേർ
കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിൽ നിന്ന് ആറുപേരാണ് കണ്ണൂർ ജില്ലയിൽ എത്തിയത്. ചൈനയിൽ കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ ഇവർ ആരോഗ്യ വകുപ്പ് ജില്ല അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആർക്കും അസുഖമൊന്നും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുമായി ദിവസവും അധികൃതർ ബന്ധപ്പെടുന്നുണ്ട്. അസുഖമൊന്നും ഇല്ലാത്തതിനാൽ ഇവരൊന്നും നിരീക്ഷണത്തിലല്ലെന്നും അധികൃതർ പറഞ്ഞു.
ചൈനീസ് വിദ്യാർഥിയുടെ ശരീരസ്രവങ്ങളുടെ സാമ്പിൾ പുണെയിലേക്ക് അയച്ചു
മഞ്ചേരി: മെഡിക്കൽ പഠനത്തിെൻറ ഭാഗമായി കോട്ടക്കലിലെത്തിയ ചൈനീസ് വിദ്യാർഥിയുടെ ശരീരസ്രവങ്ങൾ പരിശോധനക്കായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചു. പനിയെ തുടർന്നാണ് ഇവരെ മഞ്ചേരി മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിലാണ് പരിശോധനക്കായി അയച്ചത്. ഇതിനിടയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ യുവതിക്കും കോളറ സ്ഥിരീകരിച്ചു. ഭർത്താവിനെ പരിചരിക്കാനെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് നിരീക്ഷണം കർശനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരെ കണ്ടെത്താൻ നിരീക്ഷണം കർശനമാക്കി. ഇതുവരെ മൂന്ന് പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളം, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് വൈറസ് ബാധിതരെ കണ്ടെത്തുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കും. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരിച്ച് വീടുകളില്‍ തന്നെ നിരീക്ഷിക്കാൻ സംവിധാനം ഏര്‍പ്പെടുത്തും. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയ ആശുപത്രിയില്‍ എത്തിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയില്‍നിന്ന് വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിെൻറ 1056, 0471 2552056 എന്നീ നമ്പരുമായും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.