നിരീക്ഷണത്തിലിരുന്നയാൾ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു
text_fieldsകോട്ടയം: അയൽവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായിരു ന്ന ഗൃഹനാഥൻ മരിച്ചു. ചെങ്ങളം അറുപറയില്‍ വീട്ടില്‍ എ.പി. ശശീന്ദ്രനാണ് (64) മരിച്ചത്. ഹൃ ദയാഘാതത്തെതുടര്ന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ഇയാൾക്ക് ഒരുവിധ കോവിഡ് ലക്ഷണവുമുണ്ടായിരുന്നില്ലെന്ന് കോട്ടയം ജില്ല കലക്ടർ പി.െക. സുധീർ ബാബുവും അറിയിച്ചു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയൽവാസിയായിരുന്നു ശശീന്ദ്രൻ. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ശശീന്ദ്രെൻറ മകൻ രോഗം കണ്ടെത്തിയ ചെങ്ങളം സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതായി (പ്രൈമറി കോണ്ടാക്ട്) കണ്ടെത്തി.
ഇതോടെ മകനെയും സെക്കന്‍ഡറി കോണ്ടാക്ടിൽ പട്ടികയിലുൾപ്പെട്ട ശശീന്ദ്രനും വീട്ടിൽ നിരീക്ഷണത്തിലായി. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്ന ശശീന്ദ്രന് ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയുമായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിക്കുന്നതിനിെട, ശശീന്ദ്രെൻറ മകൻ കോവിഡ് നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന വിവരം ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
