Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്കയറ്റത്തിൽ...

വിലക്കയറ്റത്തിൽ ആശ്വാസമായി  സഹകരണ ഒാണച്ചന്തകൾ

text_fields
bookmark_border
market
cancel

കണ്ണൂർ: കൺസ്യൂമർഫെഡിെൻറയും സഹകരണവകുപ്പിെൻറയും ആഭിമുഖ്യത്തിലുള്ള ഓണച്ചന്തകൾവഴി ജില്ലയിലെ ജനങ്ങൾക്ക് ലഭിക്കുന്നത് 3.07 കോടിയുടെ സബ്സിഡി. ജില്ലയിൽ 192 സംഘങ്ങൾക്ക് കീഴിൽ 270 ഓണച്ചന്തകൾ സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട 13 ഇനം ഭക്ഷ്യവസ്തുക്കൾ ചന്തകളിലൂടെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 30 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ് സഹകരണ ഓണച്ചന്തകളിലൂടെ വിൽക്കുന്നത്. കൺസ്യൂമർ ഫെഡിെൻറ  മൊത്തവിതരണകേന്ദ്രംവഴി ഇതുവരെ 76,7,79,966 രൂപയുടെ സാധനങ്ങളാണ് സഹകരണ ചന്തകൾക്ക് നൽകിയിട്ടുള്ളത്. ഇതിെൻറ 30 മുതൽ 40 ശതമാനംവരെയാണ് സബ്സിഡി. അങ്ങനെ കണക്കാക്കിയാൽ ഏകദേശം 3.07 കോടി രൂപയാണ് സഹകരണച്ചന്തകളിലെ വിൽപനയിലൂടെ ജനങ്ങളുടെ ൈകയിലെത്തുന്നത്. പൊതുവിപണിയിൽ 41 രൂപയുള്ള ജയ അരി 25 രൂപക്കാണ് ഓണച്ചന്തയിൽ വിൽക്കുന്നത്.

44 രൂപ വിലയുള്ള കുത്തരി 24 രൂപക്കും 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപക്കും ഓണച്ചന്തയിലൂടെ ലഭിക്കുന്നു. വെളിച്ചെണ്ണക്ക് ലിറ്ററിന് 170 രൂപയാണ് വിപണിവില. എന്നാൽ, ഓണച്ചന്തയിൽ വെളിച്ചെണ്ണക്ക് 90 രൂപയാണ്. 90 രൂപ പൊതുവിപണിയിൽ വിലയുള്ള കടല 43 രൂപക്കും 95 രൂപയുള്ള ചെറുപയർ 66 രൂപക്കുമാണ് വിൽപന നടത്തുന്നത്. 56 രൂപക്ക് ഓണച്ചന്തയിൽ ലഭിക്കുന്ന വറ്റൽമുളകിന് 95 രൂപയാണ് വിപണിവില. സർക്കാർ സബ്സിഡി നൽകിയാണ് ഇവയെല്ലാം വിപണിനിരക്കിെനക്കാൾ വിലകുറച്ച് ഉപഭോക്താക്കൾക്ക് നൽകുന്നത്.

സബ്സിഡിയില്ലാത്ത ഇനങ്ങൾക്കും ഓണച്ചന്തയിൽ പൊതുവിപണിയെ അപേക്ഷിച്ച് കാര്യമായ വിലക്കുറവുണ്ട്. ഈ ഇനത്തിൽ വരുന്ന ചെറുപയർ പരിപ്പിന് വിപണിയിൽ 95 രൂപയുള്ളപ്പോൾ 64 രൂപക്കാണ് ഓണച്ചന്തയിലെ വിൽപന. കിലോ 83 രൂപ വിലയുള്ള പീസ് പരിപ്പ് 50 രൂപക്ക് ലഭിക്കും. സംസ്ഥാനത്താകെ 3500 ഓണച്ചന്തകളാണ് സഹകരണവകുപ്പിെൻറ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ളത്. ഇവയിലൂടെ 200 കോടി രൂപയുടെ വിൽപനയാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. െസപ്റ്റംബർ മൂന്നുവരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.

നാടൻ പച്ചക്കറികളുമായി കുടുംബശ്രീ ചന്ത
കണ്ണൂർ: വിഷമില്ലാത്ത നാടൻ പച്ചക്കറി ഇനങ്ങളുമായി കുടുംബശ്രീയുടെ ഓണച്ചന്ത വ്യാഴാഴ്ച ആരംഭിക്കും. ഗ്രാമശ്രീ- വിഷരഹിത നാടൻ പച്ചക്കറിച്ചന്ത എന്നപേരിൽ കണ്ണൂർ കലക്ടറേറ്റ് പരിസരത്താണ് രണ്ടു ദിവസത്തെ ഓണച്ചന്ത. കുടുംബശ്രീവഴി നടപ്പിലാക്കി വരുന്ന ‘മഹിളാ കിസാൻ ശാക്തീകരൺ പര്യോജന’ (എം.കെ.എസ്.പി) പദ്ധതിയിൽ ഉൽപാദിപ്പിച്ച നാടൻ പച്ചക്കറി ഇനങ്ങളാണ് വിൽപന നടത്തുക. പച്ചക്കറി വാങ്ങാനെത്തുന്നവർ തുണിസഞ്ചി കരുതണമെന്ന പ്രത്യേക അറിയിപ്പും കുടുംബശ്രീ നൽകുന്നു. സഞ്ചി എടുക്കാത്തവർക്ക് 20 രൂപ നിരക്കിൽ ചന്തയിൽ തുണിസഞ്ചി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumerfedkerala newsmalayalam newsOnam Marketonam 2017
News Summary - Cooperative onam market - Kerala News
Next Story