Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജന്മദിന...

ജന്മദിന സൽക്കാരത്തിനിടെ വാക്തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

text_fields
bookmark_border
Controversy over birthday party; The young man died
cancel
camera_alt

വിശ്വാസ്

,തുറവൂർ: ജന്മദിന സൽക്കാരത്തിനിടെ ഉണ്ടായ വാക്തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് അടുവീട്ടിൽത്തറ വിക്രമെൻറ മകൻ വിശ്വാസാണ് (28) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് സ്വദേശി കൂരാപള്ളിവീട്ടിൽ വാടകക്ക് താമസിക്കുന്ന രമേശെൻറ മകൻ വിഷ്ണുവിനെ (26) പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പട്ടണക്കാട് സ്വദേശിയായ സതീശെൻറ വീട്ടിൽ ജന്മദിന ആഘോഷത്തിനിടെ വിശ്വാസും വിഷ്ണുവും തമ്മിൽ വാക്തർക്കം ഉണ്ടാവുകയും വിഷ്ണു കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിശ്വാസിെൻറ വയറ്റിൽ കുത്തുകയുമായിരുന്നു.

ഗുരുതര പരിക്കേറ്റ വിശ്വാസിനെ തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എേട്ടാടെ മരിച്ചു. വിശ്വാസിനെ കുത്തിയ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പട്ടണക്കാട് പൊലീസിന് കൈമാറി.

നാട്ടുകാരുടെ ആക്രമണത്തിൽ വിഷ്ണുവിനും പരിക്കുണ്ട്. ഇയാളെയും ചികിത്സക്ക് വിധേയമാക്കി. ഇയാളെ കൈയേറ്റം ചെയ്ത നാട്ടുകാരിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. വിഷ്ണു മുമ്പ് അടിപിടിക്കേസുകളിലും കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ടെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:birthday partyControversy
News Summary - Controversy over birthday party; The young man died
Next Story