കണ്‍സള്‍ട്ടന്‍സി: രണ്ടു കമ്പനികളെ ‘തിരുകിക്കയറ്റി’യെന്ന വാർത്ത ശരിവെച്ച് ജലവിഭവ വകുപ്പ് വക കുറിപ്പ്
text_fieldsതിരുവനന്തപുരം: കേരള പുനർ നിർമാണ പദ്ധതികളുടെ കൺസൾട്ടൻസി പട്ടികയിൽ നടപടിക്രമം പാലിക്കാതെ രണ്ടു കമ്പനികളെ ‘തിരുകിക്കയറ്റി’യെന്ന വാർത്ത ശരിവെച്ച് ജലവിഭവ വകുപ്പ്. എല്ലാ മാനദണ്ഡവും പാലിച്ച നാലു സ്ഥാപനങ്ങളെ പരിഗണിച്ചാൽ മതിയോ എന്ന ചോദ്യത്തിന് അന്ന് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത ആറു സ്ഥാപനങ്ങളെയും തുടർ പ്രക്രിയക്ക് പരിഗണിക്കാമെന്നാണ് മറുപടി നൽകിയതെന്ന് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ച വേളയില്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നായിരുന്നു അദ്ദേഹം പറഞ്ഞ ഒരു ന്യായം. ഇവരെ ഒഴിവാക്കുന്നത് ഡച്ച് സർക്കാറുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നല്‍കിെല്ലന്നും പറഞ്ഞു. ഇതാണ് യാത്രയെ സഹായിച്ചെന്ന വ്യാജ ആരോപണമായി ഉയര്‍ത്തുന്നത്.
വാർത്തക്കുറിപ്പിെൻറ സംക്ഷിപ്ത രൂപം: റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പ്രോജക്ടുകള്‍ക്ക് സാങ്കേതിക സഹായം നല്‍കാനാണ് കണ്‍സള്‍ട്ടൻറുകളെ നിയമിക്കാന്‍ നടപടി ആരംഭിച്ചത്. 2019 മേയ് 31ന് ടെന്‍ഡര്‍ ഇവാല്വേഷന്‍ കമ്മിറ്റി ചേർന്നു.
ആറു സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ബിഡുകള്‍ തുറക്കുന്നതിനുമുമ്പ് അന്താരാഷ്ട്ര പ്രോജക്ടുകളുടെ അനുഭവ പരിചയം ഇന്ത്യന്‍ പ്രോജക്ടുകളുടെ അനുഭവപരിചയമായി പരിഗണിക്കാമോ എന്ന് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവിനോട് വ്യക്തത തേടി. കഴിയിെല്ലന്നായിരുന്നു മറുപടി.
ഈ അഭിപ്രായം സഹിതമാണ് ഫയല്‍ അയച്ചത്. എന്നാൽ, ആറു സ്ഥാപനങ്ങളെയും തുടര്പ്രക്രിയക്ക് പരിഗണിക്കാമെന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയത്. ആറു സ്ഥാപനങ്ങളെയും ആർ.കെ.െഎയുടെ കീഴിലുള്ള ടെൻഡർ ഇവാല്വേഷൻ കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇൗ ആറുപേരിൽനിന്ന് ആർ.എഫ്.പി വാങ്ങണമോ അതോ നാലു പേരിൽ നിന്നു മാത്രം വാങ്ങിയാൽ മതിയോ എന്നതിൽ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല’.
വികസന പദ്ധതികൾക്ക് കൺസൾട്ടൻസി ആവശ്യം –മന്ത്രി ജയരാജൻ
തിരുവനന്തപുരം: വികസന പദ്ധതികൾക്ക് കൺസൾട്ടൻസികൾ ആവശ്യമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. കോവിഡ് പ്രതിരോധിക്കുന്നതിന് പകരം സംസ്ഥാനത്തിെൻറ വികസനം തകര്‍ക്കാനാണ് യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
വികസന പദ്ധതികൾ നടപ്പാക്കുേമ്പാൾ സ്വദേശത്തും വിദേശത്തുമുള്ള കൺസൾട്ടൻസികളെ ഉപയോഗിക്കേണ്ടി വരും. യു.ഡി.എഫ് ഭരണകാലത്ത് നിരവധി കൺസൾട്ടൻസികളുടെ സേവനം തേടി. അന്നില്ലാത്ത ആക്ഷേപങ്ങളാണ് ഇപ്പോൾ. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൺസൾട്ടൻസികളെ നിശ്ചയിച്ചത്. എന്നാൽ, ചിലരുടെ പ്രവർത്തനം വലിയ ആക്ഷേപമുണ്ടാക്കിയതിനാൽ അവരെ ഒഴിവാക്കുന്നത് പരിഗണനയിലാണ്.
രണ്ട് കൺസൾട്ടൻസികളെ മാറ്റിയെന്നും അേദ്ദഹം പറഞ്ഞു. പവർ വാട്ടർഹൗസ് കൂപ്പറിനെ കരിമ്പട്ടികയിൽെപടുത്താൻ ചീഫ് സെക്രട്ടറി ശിപാർശ ചെയ്തതായി അറിയില്ല. ഉദ്യോഗസ്ഥർ എഴുതിത്തരുന്നതെല്ലാം സർക്കാർ നടപ്പാക്കണമെന്നില്ല. നാലുവർഷത്തിനിടെയുണ്ടായ വികസനത്തില്‍ യു.ഡി.എഫ് അസംതൃപ്തരാണ്. ഇടതുപക്ഷത്തിെൻറ ബഹുജന സ്വാധീനം വര്‍ധിച്ചു, തുടർഭരണം ഉറപ്പായി. അതാണ് അസഹിഷ്ണുതയും വിവാദങ്ങളുമായി യു.ഡി.എഫ് രംഗത്തുവരുന്നത്– മന്ത്രി പറഞ്ഞു.
വിജിലൻസിന് പ്രതിപക്ഷത്തിെൻറ പരാതി
തിരുവനന്തപുരം: റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നെതര്‍ലൻഡ്സ് യാത്രക്ക് സഹായിച്ച കടലാസ് കമ്പനിയെ കണ്‍സള്‍ട്ടൻറായി നിയമിക്കാൻ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും ചേര്‍ന്ന് തീരുമാനിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
യാത്രയെ സഹായിക്കുന്നത് കണ്‍സള്‍ട്ടന്‍സിക്കുള്ള യോഗ്യതയാകുന്നത് അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിെൻറ യോഗം എ.കെ.ജി സെൻററിൽ വിളിക്കുന്നത് ചട്ടവിരുദ്ധമാണ്. സ്റ്റാഫിനെ നിയമിച്ചുകഴിഞ്ഞാല്‍ അവര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. സര്‍ക്കാറാണ് ശമ്പളം കൊടുക്കുന്നത്.
അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിക്കാനുള്ള ഒരധികാരവും സി.പി.എമ്മിനില്ല. ഭരണം ഇനി എ.കെ.ജി സെൻററിലേക്ക് മാറ്റിയോ എന്നാണ് അറിയാനുള്ളത്. കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ അഭിപ്രായ രൂപവത്കരണത്തിനായി ആരോഗ്യവിദഗ്ധരുമായും ഐ.എം.എയുമായും വിഡിയോ േകാണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.