മുഖ്യമന്ത്രി ആശുപത്രി വിട്ടതിനു പിന്നാലെ വിവാദം; കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് പരാതി
text_fieldsകോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടതിനുപിന്നാലെ വിവാദം. ഏപ്രിൽ എട്ടിന് രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിക്ക് നാലിനുതന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നുെവന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോെടയാണ് വിവാദം ഉയർന്നത്. രോഗലക്ഷണങ്ങളുണ്ടായ മുഖ്യമന്ത്രി ധർമടത്ത് രണ്ടു മണിക്കൂറിലേറെ റോഡ് ഷോ നടത്തിയതും വോട്ടുചെയ്യാൻ അരക്കിലോമീറ്ററോളം നടന്ന് പോളിങ് ബൂത്തിലേക്ക് നേതാക്കൾക്കൊപ്പം പോയതുെമല്ലാം േകാവിഡ് പ്രോട്ടോകോൾ ലംഘിച്ചായിരുന്നുവെന്ന വിമർശനമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്. മാത്രമല്ല, മുഖ്യമന്ത്രി കോവിഡ് പോസിറ്റിവായ ഭാര്യ കമലക്കൊപ്പം ഒരേ കാറിൽ വീട്ടിലേക്ക് പോയെന്നും ആക്ഷേപമുണ്ട്.
മകൾ വീണക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചതിനുപിന്നാലെയാണ് സമ്പർക്കപ്പട്ടികയിലുള്ള മുഖ്യമന്ത്രി കോവിഡ് പരിശോധന നടത്തിയതും പോസിറ്റിവായി മെഡിക്കൽ കോളജിലേക്ക് മാറിയതും. ചികിത്സയിലിരിക്കെ ഏപ്രിൽ 14ന് നടത്തിയ പരിശോധനയിൽ നെഗറ്റിവായതോടെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോവിഡ് ബാധിച്ചവരെ ചുരുങ്ങിയത് പത്തു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തണമെന്ന പ്രോട്ടോകോൾ വിമർശകർ ചൂണ്ടിക്കാട്ടിയതോടെയാണ് ഏപ്രിൽ നാലിന് രോഗംവന്നെന്ന് കണക്കാക്കിയാണ് 14ന് പരിശോധന നടത്തിയത് എന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചത്. ഇതോടെ നാലിന് രോഗലക്ഷണമുണ്ടായിട്ടും പരിശോധന നടത്താന് എട്ടുവരെ എന്തിന് കാത്തിരുന്നു എന്ന ചോദ്യമാണ് ഉയർന്നത്. മാത്രമല്ല മുഖ്യമന്ത്രി ആശുപത്രിയിലേക്ക് കുടുംബസമേതം വരുേമ്പാഴും ആശുപത്രിയിൽനിന്ന് മടങ്ങുേമ്പാഴും കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
അതിനിടെ, പ്രോട്ടേകോൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. എന്നാൽ, കോവിഡ് നെഗറ്റിവായ മുഖ്യമന്ത്രി വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിൽ ഒരു പ്രോട്ടോകോൾ ലംഘനവുമില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രതികരണം. വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.