കെ.എസ്.ആർ.ടി.സിക്കും ഇനി കോൺട്രാക്ട് കാര്യേജ് സർവിസ്
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് സ്വകാര്യബസുകളുടെ മാ തൃകയിൽ കെ.എസ്.ആർ.ടി.സിയും ബംഗളൂരുവിലേക്കടക്കം കോൺട്രാക്റ്റ് കാര്യേജ് സർവിസു കൾ ആരംഭിക്കുന്നു. ബുക്കിങ് ഏജൻസിക്കായി സ്വന്തം സൗകര്യങ്ങൾ പ്രേയാജനപ്പെടുത്തി കെ.എസ്.ആർ.ടി.സി എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജൻസി ഫോർ പബ്ലിക് ട്രാൻസ്പോർട്ട്) ലൈസൻസ െടുക്കും. വാടക കരാർ വ്യവസ്ഥയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വോൾവോ മൾട്ടി ആക്സിൽ ബസുകളാണ് ഏറ്റെടുത്ത് നിരത്തിലെത്തിക്കുക. ഇതിനുള്ള ടെൻഡർനടപടികൾ ഉടൻ ആരംഭിക്കാനും മാനേജ്മെൻറ് തീരുമാനിച്ചു.
ടിക്കറ്റ് നൽകിയും റൂട്ട് നിശ്ചയിച്ചും എല്ലാ പോയിൻറിൽനിന്നും യാത്രക്കാരെ എടുത്തുമുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റുകളാണ് നിലവിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. കർണാടക സർക്കാറുമായി ചർച്ച നടത്തിയാൽ സ്റ്റേജ് കാര്യേജ് പെർമിറ്റുകൾ കൂടുതൽ ലഭിക്കുമെങ്കിലും നടപടിക്രമങ്ങൾക്കുള്ള കാലതാമസവും ബസുകളുടെ കുറവുമാണ് സ്വകാര്യബസുകൾ വാടകക്കെടുത്തുള്ള കോൺട്രാക്ട് കാര്യേജ് സർവിസുകളിലേക്ക് നീങ്ങാൻ കാരണം. ശൗചാലയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമടക്കം ഉള്ളതിനാൽ ബുക്കിങ് ഏജൻസിക്കുള്ള എൽ.എ.പി.ടി ലൈസൻസിന് തടസ്സമുണ്ടാവില്ല.
ബംഗളൂരുവിലേക്ക് തിരുവനന്തപുരമടക്കം പ്രധാന േകന്ദ്രങ്ങളിൽനിന്ന് ‘എൻഡ് ടു എൻഡ്’ സർവിസ് നടത്തിയാൽ ലാഭകരമാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. വാടക കരാർ ബസുകളാകുേമ്പാൾ ഡ്രൈവറെ ബസുടമ തന്നെ നൽകും. ചട്ടപ്രകാരം കെ.എസ്.ആർ.ടി.സിയുടെ കണ്ടക്ടർമാരെ കോൺട്രാക്ട് കാര്യേജുകളിൽ നിയമിക്കാനാവില്ല. ഇൗ സാഹചര്യത്തിൽ വാടകബസുകളിൽ ട്രാവൽ അറ്റൻഡറെയോ ടൂർ ലീഡറെയോ നിയോഗിച്ച് ഇൗ തടസ്സം മറികടക്കാമെന്നാണ് കണക്കുകൂട്ടൽ.
സർവിസ് സംബന്ധിച്ച് കർണാടക ഗതാഗതവകുപ്പുമായി സർക്കാർ ആശയവിനിമയം നടത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കർണാടക ആർ.ടി.സിക്കും കേരളത്തിലേക്ക് കോൺട്രാക്ട് കാര്യേജ് സർവിസ് നടത്താം. അനുകൂല സമീപനമാണ് കർണാടകക്കും. കരാർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് സാധ്യമാകുംവേഗത്തിൽ ബസുകൾ നിരത്തിലിറക്കാനാണ് മാനേജ്മെൻറ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.