Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുതിരാനിൽ അപകട...

കുതിരാനിൽ അപകട മുന്നറിയിപ്പുമായി തുരങ്ക നിർമാണ കമ്പനി പ്രതിനിധി

text_fields
bookmark_border
കുതിരാനിൽ അപകട മുന്നറിയിപ്പുമായി തുരങ്ക നിർമാണ കമ്പനി പ്രതിനിധി
cancel

പട്ടിക്കാട് (തൃശൂർ): അടിയന്തരമായി കുതിരാന്‍ തുരങ്കത്തിെൻറ ഒരു പാത തുറക്കാന്‍ നീക്കം നടക്കുമ്പോള്‍ മറുഭാഗത്ത് ആശങ്കകളും സംശയങ്ങളും പ്രതിദിനം വർധിക്കുന്നു. നേരത്തേ തുരങ്ക നിർമാണം നടത്തിയിരുന്ന പ്രഗതി കമ്പനി പി.ആർ.ഒ വി. ശിവാനന്ദൻ അപകട മുന്നറിയിപ്പുമായി വന്നതാണ് ആശങ്കയുയർത്തുന്നത്. തുരങ്കമുഖത്തിന് മുകളില്‍ സുരക്ഷാഭിത്തി ഒരുക്കുന്നതും മുകളിലെ മരങ്ങളും മണ്ണും മാറ്റിയതും അപകടസാധ്യത വർധിപ്പിക്കുമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. മുകളില്‍ കാച്ച്ഔട്ട് ഡ്രൈനേജ് സിസ്റ്റം നിര്‍മിച്ചിട്ടില്ല. ഇപ്പോൾ നിർമാണം നടത്തുന്ന കെ.എം.സി കമ്പനിക്ക് ഇക്കാര്യത്തിൽ സാങ്കേതിക വൈദഗ്ധ്യമില്ല. തുരങ്കമുഖത്തിന് മുകളിലെ നിര്‍മാണം സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടില്ല. സ്വന്തം തൊഴിലാളികളെ വെച്ച് പണികള്‍ ചെയ്യിക്കുക മാത്രമായിരുന്നു അവർ. ഇരുമ്പുപാലത്തിന് സമീപമുള്ള തുരങ്കമുഖത്തിന് മുകളില്‍നിന്ന് കൂടുതല്‍ മണ്ണും മരങ്ങളും മാറ്റാതെ തന്നെ പാറക്കെട്ടുകളിലേക്ക് ഇരുമ്പുകമ്പികള്‍ താഴ്ത്തി കോണ്‍ക്രീറ്റിങ് നടത്തുകയാണ് വേണ്ടത്.

നിർമാണം വൈകിയതോടെയാണ് പ്രഗതി കമ്പനിയിൽനിന്ന് റോഡ് പണി കരാർ ഏറ്റെടുത്ത ആന്ധ്ര കമ്പനിയായ കെ.എം.സി തുരങ്കനിർമാണവും ഏറ്റെടുത്ത്. ഇനി 36 കോടിയോളം രൂപ അധികൃതരിൽനിന്ന് ലഭിക്കാനുണ്ടെന്ന് പ്രഗതി പ്രതിനിധി അറിയിച്ചു. ഏതായാലും സാങ്കേതിക വിദഗ്ധരുടെ ഉപദേശത്തിന് ശേഷം മതി തുരങ്കം തുറന്നുകൊടുക്കലെന്ന് നാട്ടുകാരും പറയുന്നു.

സ്ഥലം എം.എല്‍.എ കൂടിയായ റവന്യൂ മന്ത്രി കെ. രാജൻ ഒരു തുരങ്കപാത തുറക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചു. വൈകാതെ ജില്ലയിലെ എല്ലാ മന്ത്രിമാരും തുരങ്കപാത സന്ദര്‍ശിക്കുകയും നടപടി വേഗത്തിലാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. കലക്ടര്‍ അടിക്കടി വന്ന് പരിശോധന നടത്തി നിര്‍മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഇതോടെ ഇഴഞ്ഞ് നീങ്ങിയിരുന്ന നിര്‍മാണ പ്രവർത്തനങ്ങള്‍ക്ക് വേഗം കൂടി. കൂടുതല്‍ തൊഴിലാളികളെ വെച്ച് അധികസമയം പ്രവര്‍ത്തിപ്പിച്ച് നടപടികള്‍ മുന്നോട്ടുപോവുകയാണ്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീണ്ടും സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല -മന്ത്രി കെ. രാജൻ

തൃശൂർ: തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തുരങ്കനിർമാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. കലക്ടർ ഹരിത വി. കുമാർ, നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയെ അനുഗമിച്ചു.

തുരങ്കം തുറന്നുകൊടുത്താലും ഇത്തരം മോണിറ്ററിങ് കലക്ടറുടെ നേതൃത്വത്തിൽ തുടരും. നിർമാണത്തിൽ അപാകതകൾ ഉണ്ടെന്ന് തോന്നുന്നില്ല. തുരങ്കത്തിന് മുകളിലെ മരങ്ങൾ, പാറകൾ എന്നിവ സുരക്ഷിതമാക്കും. ഭീഷണിയായി നിൽക്കുന്ന രണ്ടു മരങ്ങൾ മുറിക്കാൻ വനംവകുപ്പിെൻറ അനുമതിയോടെ ധാരണയായിട്ടുണ്ട്. മുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും എടുത്തു. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് വാക്കു പാലിക്കുന്നതിൽ ലംഘനമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്നിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. സ്ഥലമേറ്റെടുക്കലിെൻറ ആവശ്യം ഇനിയുണ്ടെങ്കിൽ കലക്ടർ രേഖാമൂലം കത്ത് നൽകിയാൽ സർക്കാർ അത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuthiran tunnel
News Summary - construction company representative warns about kuthiran
Next Story