Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീവത്സം ഗ്രൂപ്...

ശ്രീവത്സം ഗ്രൂപ് മാനേജറുടെ ഭര്‍ത്താവിന്‍റെ മരണത്തിൽ ദൂരൂഹതകൾ ഏറെ

text_fields
bookmark_border
Krishnan-sreevalsam
cancel
camera_alt???????

ശ്രീവൽസം പിള്ളയുടെ ബിനാമിയെന്ന് കരുതപ്പെടുന്ന രാധാമണിയുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  ദൂരൂഹതകൾ ഏറെ. നാഗാലാൻഡ് പൊലീസിെൻറ  ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയർന്നതോടെയാണ് ശ്രീവൽസം ഗ്രൂപ്പ് വിവാദങ്ങളിൽപ്പെടുന്നത്.

ഈ ഗ്രൂപ്പിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയിരുന്നു.  ശ്രീവൽസം ഗ്രൂപ്പ് ഉടമ എം. കെ.ആർ. പിള്ളയുടെ വിശ്വസ്തയാണ് രാധാമണി. നാഗാ കാലാപകാരികളുമായി  ശ്രീവൽസം ഗ്രൂപ്പ് ഉടമക്ക്  ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഹരിപ്പാട്ടെ രാധാമണിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ ഗ്രൂപ്പിന്‍റെ കള്ളപ്പണ ഇടപാടുകളെല്ലാം അറിയാവുന്ന വ്യക്തിയാണ് രാധാമണിയുടെ ഭർത്താവ് കൃഷ്ണൻ.  കൃഷ്ണൻ ആത്മഹത്യ ചെയ്തത് കുടുംബ  വഴക്കിനെ തുടർന്നാണെന്നാണ് പറയുന്നത്.അത് പൂർണമായും ശരിയാണെന്ന് പൊലീസും കരുതുന്നില്ല. ഇതോടെ ശ്രീവൽസം ഗ്രൂപ്പ് വീണ്ടും വിവാദങ്ങളിൽ പെടുകയാണ്.

രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നത് രാധാമണിയാണെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടിൽ നിന്ന് കണ്ടെടുത്തിയതായി സൂചനയുണ്ടായിരുന്നു.

ഈ ഇടപാടുകളെ കുറിച്ചെല്ലാം ഭർത്താവ് കൃഷ്ണനും അറിയാമെന്നിരിക്കെ  തൂങ്ങിമരണത്തിൽ അസ്വാഭാവികത ഏറെയാണ്. ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നങ്ങളൊന്നും കൃഷ്ണനില്ലെന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നത്. രാധാമണിയുമൊത്ത് കൃഷ്ണനും ഏറെക്കാലം നാഗാലാണ്ടിലുണ്ടായിരുന്നു. ശ്രീവൽസം പിള്ളയുടെ എല്ലാ ഇടപാടുകളും കൃഷ്ണന് അറിയാം. ഈ സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹത ഏറുന്നതും. 

അസ്വാഭാവിക മരണത്തിന് കേസെടുത്തിന് അപ്പുറം  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.നാഗാലാൻറ്  പൊലീസിൽ അഡീഷണൽ എസ്‌.പിയായിരുന്നു എം.കെ.ആർ പിള്ള. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇയാൾ ശതകോടികൾ ആസ്തിയുണ്ടാക്കിയതെന്ന ആരോപണം ശക്തമായി നിലനിൽക്കുകയാണ്.ഇതിൽ അന്വേഷണം തുടരുകയാണ്.ഹരിപ്പാട് കേന്ദ്രീകരിച്ചു മാത്രം അഞ്ചോളം സ്ഥാപനങ്ങൾ  ഗ്രൂപ്പിനുണ്ട്.

ശ്രീവൽസം വെഡിങ് സെൻററിന് പുറമെ ശ്രീവൽസം ഗോൾഡ്, ആറന്മുളയിലെ സുദർശനം സെൻട്രൽ സ്‌കൂൾ, മണിമറ്റം ഫിനാൻസ്, രാജവൽസം മോട്ടോഴ്സ് എന്നിവയും രാധാമണിയുടെ നിയന്ത്രണത്തിലായിരുന്നു. ജീവനക്കാർക്കിടയിൽ മാഡം എന്നറിയപ്പെടുന്ന രാധാമണിയാണ് ശ്രീവൽസത്തിൻറെ അവസാന വാക്ക്. രാജേന്ദ്രൻ പിള്ളയുടെ അടുത്ത ബന്ധുവെന്ന് അറിയപ്പെട്ടിരുന്ന ഇവരായിരുന്നു പിള്ളയുടെ മേൽ ഏറ്റവും സ്വാധീനമുള്ള വ്യക്തി എന്ന വിവരം അന്വേഷണ സംഘത്തിന് ബോധ്യമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssreevalsam groupmalayalam newsconspiracykrishnan Suicide
News Summary - Conspiracy of Sreevalsam Group Manager hunband krishnan Suicide -Kerala News
Next Story