കന്യാസ്ത്രീയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചന -ബിഷപ് ഫ്രാങ്കോ മുളക്കൽ
text_fieldsജലന്ധര്‍: തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍. ബ്ലാക്മെയിലിങ് ലക്ഷ്യമിട്ടാണ് ഇവർ തനിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കന്യാസ്ത്രീകളുടെ സമരം സർക്കാറിനുമേൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. കന്യാസ്ത്രീകൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാലിപ്പോഴത്തെ സമരം ഗൂഢാലോചനയുടെ ഭാഗമാണ്. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നും ഭയമില്ലെന്നും അദ്ദേഹം ജലന്ധറില്‍ വാർത്ത എജൻസിയോട് പറഞ്ഞു.
തനിക്കെതിരെയല്ല സഭക്കെതിരെയാണ് ഗൂഢാലോചന. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭക്കെതിരെ പ്രവർത്തിക്കുന്നവർ കന്യാസ്ത്രീകളെ ഇതിന് ഉപയോഗിക്കുകയാണ്. കേരള പൊലീസ് തന്നെ ഒമ്പതുമണിക്കൂർ ചോദ്യം ചെയ്തു. വിശദമായി മൊഴി നൽകിയിരുന്നു. കന്യാസ്ത്രീയുടെയും മൊഴിയെടുത്തിരുന്നു. ഇതിൽ വൈരുധ്യങ്ങളുണ്ട്. ആരാണ് സത്യം പറയുന്നതെന്ന് പൊലീസ് പരിശോധിക്കുകയാണ്.
അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇടപെടില്ലെന്ന് ജലന്ധർ പൊലീസ് കമീഷണർ വ്യക്തമാക്കി. കേസിൽ ജലന്ധര്‍ പൊലീസിന് ഒരു പങ്കുമില്ല. കേരള പൊലീസിനെ സഹായിക്കുകയാണ് ചുമതല. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധര്‍ കമീഷണർ വാർത്ത എജൻസിയോട് വ്യക്തമാക്കി.
ഗൂഢാലോചന –കാത്തലിക് ഫെഡറേഷൻ
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി ഗൂഢോദ്ദേശ്യത്തോടെയാണെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ. നാലുവർഷം പീഡിപ്പിച്ചെന്ന് പറയുന്നത് വിശ്വസനീയമല്ലെന്ന് ദേശീയ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പീഡനപരാതിയിൽ വത്തിക്കാൻ ഇടപെടണം. ക്രൈസ്തവ വിശ്വാസികൾക്കും അവരുടെ വിശ്വാസത്തിനും ഇടർച്ചയുണ്ടാക്കുന്ന പ്രവൃത്തികളിൽനിന്ന് തൽപരകക്ഷികളെ പിന്മാറ്റാൻ ഇത് ആവശ്യമാണ്. സമാനതകളില്ലാത്ത ആക്രമണമാണ് സഭ നേരിടുന്നത്. കേരളത്തിലെ സഭകളെ തകർക്കുക എന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിൽ. പൊലീസിെൻറ അന്വേഷണം ഉടൻ പൂർത്തിയാക്കണം. ജലന്ധർ രൂപതക്ക് കേരളത്തിലെ സഭകളുമായി ഒരു ബന്ധവുമിെല്ലന്ന് ദേശീയ പ്രസിഡൻറ് പി.പി. ജോസഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.