Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്രമസമരം...

അക്രമസമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസും തകര്‍ന്നടിയും –തോമസ് ഐസക്

text_fields
bookmark_border
Thomas Isaac
cancel
Listen to this Article

കണ്ണൂർ: ജനകീയസര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമ സമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പിയെപ്പോലെ തകര്‍ന്നടിയുമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന അക്രമസമരങ്ങള്‍ തുറന്നുകാട്ടാന്‍ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടത്തിയ എല്‍.ഡി.എഫ് ബഹുജന റാലി ഉ‍ദ്ഘാടനം ചെയ്യുക‍യായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാക്കുംകേട്ട് തുള്ളുന്ന യു.ഡി.എഫിനെയും ബി.ജെ.പിയേയും ജനങ്ങള്‍ തിരിച്ചറിയും. യു.ഡി.എഫിന് സ്വപ്നംപോലും കാണാന്‍ കഴിയാത്ത വികസനമാണ് കേരളത്തിൽ. ഇതോടെ യു.ഡി.എഫ് വെപ്രാളത്തിലായി. അതാണ് അക്രമസമരത്തിന് യു.ഡി.എഫിനെ പ്രേരിപ്പിച്ചത്.

2016ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണ്. ബി.ജെ.പി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാന്‍ നോക്കുന്നത് രാഷ്ട്രീയവിരോധം കൊണ്ടാണെന്നും തോമസ് ഐസക് പറഞ്ഞു.

നിരവധിപേർ റാലിയിൽ പങ്കെടുത്തു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നേതാക്കളായ വി. ചാമുണ്ണി, ജോയിസ് പുത്തന്‍പുര, പി.എം. സുരേഷ്ബാബു, പി.പി. ദിവാകരന്‍, വി.കെ. കുഞ്ഞിരാമന്‍, ഇ.പി.ആര്‍. വേശാല, കാസിം ഇരിക്കൂര്‍, എ.ജെ. ജോസഫ്, ജോസ് ചെമ്പേരി, ഹംസ പുല്ലാട്ടില്‍, സി. വത്സലന്‍ എന്നിവർ സംസാരിച്ചു. പി. സന്തോഷ് കുമാര്‍ എം.പി സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacCongress
News Summary - Congress will collapse if violence continues - Thomas Isaac
Next Story