കോണ്‍ഗ്രസിന്റെ മൂന്നംഗസംഘം ശബരിമലയിലേക്ക്
text_fieldsതിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തർ നേരിടുന്ന ദുരിതങ്ങൾ നേരിട്ടുകണ്ട് വിലയിരുത്താൻ മുൻ മന്ത്രിമാരായ മൂന്ന് കോൺഗ്രസ് നേതാക്കൾ ഞായറാഴ്ച ശബരിമലയിലേക്ക് പോകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ശബരിമലയില്‍ ഭക്തര്‍ക്കായി അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണ്.
വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഇക്കാര്യത്തില്‍ പ്രകടമാണ്. ഇതിനെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും പഠിക്കാനുമാണ് മുൻ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘത്തെ അയക്കുന്നത്. വിദ്വേഷപ്രസംഗം നടത്തിയതിെൻറ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ സി.പി.എം മഹത്ത്വവത്കരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കേസുകളുടെ പേരിൽ ഇതുവരെ അറസ്റ്റ് ചെയ്യാതെ ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി എത്തിയപ്പോള്‍ അറസ്റ്റ് ചെയ്തത് സി.പി.എമ്മും സംഘ്പരിവാര്‍ ശക്തികളും തമ്മിലെ രഹസ്യധാരണയുടെ ഉദാഹരണമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിജയദശമിക്കും മണ്ഡലകാല ആരംഭമായ വൃശ്ചികം ഒന്നിനും ഹര്‍ത്താല്‍ നടത്തിയ ഹിന്ദുത്വശക്തികള്‍ക്ക് കപടഭക്തിയാണുള്ളത്. ഹാര്ത്താലിനാല് ദുരിതം അനുഭവിക്കുന്നത് അയ്യപ്പഭക്തരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.