ബി.ജെ.പിയുടെ അക്രമത്തിന് മറുപടി സ്നേഹത്തിൻെറ ഭാഷയിൽ -രാഹുൽ
text_fieldsകൊല്ലം: രാജ്യം ബി.ജെ.പിയാലും ആർ.എസ്.എസിനാലും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണെന്നും ബി.ജെ.പിയ ും ആർ.എസ്.എസും അവരുടേതല്ലാത്ത ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് അധ്യക് ഷൻ രാഹുൽഗാന്ധി. ബി.ജെ.പി വിശ്വസിക്കുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന ആശയത്തിൽ മാത്രമാണ്. അവർ മാത്രം ഇന്ത്യയെ ഭരിക്കണമെന്നാണ് അവർ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ ജനങ്ങൾ ഇന്ത്യയെ ഭരിക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്ക ുന്നതെന്നും രാഹുൽ പറഞ്ഞു. പത്തനാപുരത്ത് കൊല്ലം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻെറയും മാവേലിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിേൻറയും തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്തവരെ തകർത്തുകളയുമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും പറയുന്നത്. പ്രധാനമന്ത്രി നരേരന്ദമോദി പറഞ്ഞതുപോലെ കോൺഗ്രസ് ഇല്ലാത്ത രാജ്യം എന്നതാണ് അവരുടെ ചിന്താഗതി. കോൺഗ്രസ് എന്ന ആശയത്തെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കോൺഗ്രസ് മോദിയോട് പോരാടും, എന്നിട്ട് അദ്ദേഹത്തിൻെറ ചിന്താഗതി തെറ്റാണെന്ന് ബോധ്യപ്പെടുത്തും. ഞങ്ങൾ മോദിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. എന്നാൽ ഒരിക്കലും ഞങ്ങൾ അക്രമം നടത്തില്ലെന്നും ബി.ജെ.പിയുടെ അക്രമത്തോട് സ്നേഹത്തിൻെറ ഭാഷയിലാണ് കോൺഗ്രസ് മറുപടി നൽകുകയെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ സമാധാനത്തോടും സഹവർത്തിത്തത്തോടും ജീവിക്കുന്നതിൻെറ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളം അതുകൊണ്ടാണ് താൻ കേരളത്തിൽ നിന്ന് മത്സരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൻെറ സഹിഷ്ണുതയുടെ ചരിത്രവും മറ്റുള്ളവരെ മനസ്സിലാക്കുന്നതിൻെറ ചരിത്രവുമാണ് തന്നെ ഏറെ ആകർഷിച്ചത്. ലോകമെമ്പാടുമുള്ള സംസ്കാരങ്ങളോട് അപകർഷതാ ബോധത്തോടു കൂടിയല്ല, തുറന്ന മനസ്സോടെയാണ് കേരളം പെരുമാറിയിട്ടുള്ളത്. ഭയത്തോടെയല്ല ആത്മവിശ്വാസത്തോടെയാണ് പെരുമാറിയത്. വിദേശ രാജ്യങ്ങളെ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി നേതാക്കൾ സംസാരിക്കാറുള്ളതെന്നും രാഹുൽ ആരോപിച്ചു. പുറം ലോകത്തെ ആത്മവിശ്വാസത്തോടെ നോക്കിക്കാണുന്ന കേരളം ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു.
കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ആശയപരമായ സംഘട്ടനം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ യുവാക്കൾക്ക് എല്ലാവർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ, എല്ലാവരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, കർഷകർക്ക് ന്യായവില തുടങ്ങി കഴിഞ്ഞ അഞ്ച് വർഷമായി പ്രധാനമന്ത്രി ധാരാളം വാഗ്ധാനങ്ങൾ നൽകിയിരുന്നു. കശുവണ്ടി തൊഴിലാളികൾക്ക് എന്ത് പിന്തുണയും സഹായവുമാണ് പ്രധനമന്ത്രി നൽകിയെതന്നും രാഹുൽ ഗാന്ധി ചോദിച്ചു.
രാജ്യത്തെ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം പോലും മോദി പാലിച്ചിട്ടില്ല. പക്ഷെ അനിൽ അംബാനിക്ക് റഫാൽ ഇടപാടിലൂടെ 30000കോടി രൂപ നൽകാമെന്ന വാഗ്ധാനം അദ്ദേഹം പാലിച്ചിട്ടുണ്ടെന്നും രാഹുൽ പരിഹസിച്ചു. ഒരു വർഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ചെലവാക്കാവുന്ന തുകയാണ് അനിൽ അംബാനിക്ക് കൊടുത്തത്. 350000 കോടി രൂപയാണ് രാജ്യത്തെ 15 അതിസമ്പന്നൻമാർക്കായി ചെലവഴിച്ചതെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.