Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാര്‍ മുതല്‍...

വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ കോൺഗ്രസിെൻറ ലോങ് മാര്‍ച്ച്

text_fields
bookmark_border
congress
cancel

തിരുവനന്തപുരം: വാളയാര്‍ കേസ് സർക്കാറിനെതിരായ രാഷ്ട്രീയായുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിെൻറ ഭാഗമായ ി വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് നടത്താന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനി ച്ചു. ഈ മാസം അഞ്ചിന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിലായിരിക്കും ബഹുജന മാര്‍ച്ച ് ആരംഭിക്കുക. വാളയാറിനു പുറമെ അട്ടപ്പാടിയിലെ മാവോവേട്ടയും സർക്കാറിനെതിരെ ഉപയോഗിക്കാനും യോഗത്തിൽ ധാരണയായ ി.

ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി നേതൃത്വത്തിെൻറ വീഴ്ചയാണെന്ന െപാതുവികാരമാണ് യോഗത്തിൽ ഉണ്ടായത്. സംഘടന സംവിധാനത്തിലെയും പ്രചാരണത്തിലെയും പോരായ്മ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായ തിരിച്ചടി അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ഭിന്നാഭിപ്രായം ഉയർന്നു. തുടർന്ന്, ഉപതെരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച് അന്വേഷണം വേണ്ടെന്ന് ധാരണയായി.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എല്‍.എമാരെ സ്ഥാനാർഥികളായാക്കിയത് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന എം.എം. ഹസെൻറ അഭിപ്രായത്തെ കെ. മുരളീധരനും വി.എം. സുധീരനും പിന്തുണച്ചു. എന്‍.എസ്.എസ് സ്വീകരിച്ച ശരിദൂര നിലപാട് വഴി ബി.ജെ.പിയിലേക്കുള്ള വോെട്ടാഴുക്ക് തടയാനായെന്ന് വിലയിരുത്തിയ യോഗം, എന്‍.എസ്.എസിനെ പൂർണമായി പിന്തുണക്കാനും തീരുമാനിച്ചു.

വിവാദമില്ലാതെ പ്രവര്‍ത്തിച്ച മണ്ഡലങ്ങളിൽ പാർട്ടിക്കും മുന്നണിക്കും വിജയിക്കാനായി. വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് വോട്ട് സി.പി.എമ്മിന് പോയതിനൊപ്പം സംഘടനാവീഴ്ചയുമുണ്ടായെന്ന് കെ. മുരളീധരൻ പറഞ്ഞു. സ്ഥാനാർഥി നിര്‍ണയത്തില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാനാകാത്തത് പോരായ്മയായെന്ന് കെ. സുധാകരന്‍, എം.എം. ഹസൻ എന്നിവർ ചൂണ്ടിക്കാട്ടി.

സംഘടനാ സംവിധാനം ദുര്‍ബലമായിരിക്കുന്നത് പരിഗണിച്ച് എത്രയും വേഗം കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന െപാതുവികാരം യോഗത്തിൽ ഉണ്ടായി.

മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കൂടിയാലോചിച്ച് പട്ടിക തയാറാക്കി എത്രയും വേഗം ഹൈകമാൻഡില്‍നിന്ന് അനുമതി നേടണമെന്ന് യോഗം നിര്‍ദേശിച്ചു. പുനഃസംഘടനയിൽ എം.എല്‍.എമാരെയും എം.പിമാരെയും ഭാരവാഹികളാക്കിയാല്‍ പരസ്യമായി പ്രതികരിക്കുമെന്ന് പി.ജെ. കുര്യന്‍ മുന്നറിയിപ്പ് നല്‍കി. ഒരാള്‍ക്ക് ഒരു പദവി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യൂത്ത് കോണ്‍ഗ്രസ് നിർജീവമായത് പാര്‍ട്ടി നേരിടുന്ന പ്രധാന പ്രതിസന്ധിയാണെന്ന് യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpcckerala newswalayar
News Summary - congress long march from trivandrum to walayar
Next Story