Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻചാണ്ടി എ.ഐ.സി.സി....

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി; ആന്ധ്രയുടെ ചുമതല

text_fields
bookmark_border
ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി; ആന്ധ്രയുടെ ചുമതല
cancel

ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന വെല്ലുവിളി ഏൽപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി ഹൈകമാൻഡ് നിയമിച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അത്ര അടുപ്പമില്ലാത്ത സാഹചര്യത്തിൽതന്നെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയതന്ത്രങ്ങൾ ദേശീയരാഷ്ട്രീയത്തിൽ പ്രയോജനപ്പെടുത്താനുള്ള തീരുമാനം. കേരളത്തിൽ അദ്ദേഹത്തിെൻറ റോൾ ഇനി എന്തായിരിക്കുമെന്ന ആശയക്കുഴപ്പം ഉയർന്നിട്ടുണ്ട്.

 ആന്ധ്ര ചുമതലയുള്ള  എ.െഎ.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ദിഗ്വിജയ് സിങ്ങിനെ മാറ്റിയാണ് ഉമ്മൻ ചാണ്ടിെയ നിയമിച്ചത്. പശ്ചിമ ബംഗാളിെൻറ ചുമതലയിൽനിന്ന് മുതിർന്ന നേതാവ് സി.പി. ജോഷിയെയും മാറ്റി. പകരം അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയിക്ക്  ചുമതല നൽകി. അന്തമാൻ^നികോബാറിെൻറ ചുമതലയും അദ്ദേഹത്തിനുണ്ട്. 
പി. ചിദംബരം, ദിഗ്വിജയ് സിങ്, വയലാർ രവി തുടങ്ങിയ മുതിർന്ന നേതാക്കളുടെ രാഷ്്ട്രീയതന്ത്രങ്ങൾ പാളിയ സംസ്ഥാനത്താണ് ഉമ്മൻ ചാണ്ടിയെ ഹൈകമാൻഡ് കളത്തിലിറക്കുന്നത്. 2004, 2009 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ആന്ധ്രപ്രദേശിൽനിന്ന് ഒട്ടേറെ സീറ്റ് നേടിക്കൊടുത്ത് കോൺഗ്രസിനെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിച്ചതിൽ വലിയ പങ്കുവഹിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തോടെ തുടങ്ങിയ ദുർഗതി മാറ്റിയെടുക്കൽ വലിയ വെല്ലുവിളിയാണ്. 

മുഖ്യമന്ത്രിയായിരിേക്ക ഹെലികോപ്ടർ അപകടത്തിലാണ് വൈ.എസ്.ആർ മരിച്ചത്. തുടർന്ന് മകൻ ജഗൻമോഹൻ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാനോ അദ്ദേഹത്തിെൻറ  എടുത്തുചാട്ടങ്ങൾ വകവെച്ചുകൊടുക്കാനോ ഹൈകമാൻഡ് തയാറാകാഞ്ഞത് ആന്ധ്രയിൽ കോൺഗ്രസിെൻറ നില പരുങ്ങലിലാക്കി. വൈ.എസ്.ആർ കോൺഗ്രസ് എന്ന പേരിൽ ജഗൻ പുതിയ പാർട്ടിയുണ്ടാക്കി. ആന്ധ്രപ്രദേശ് വിഭജനവും ഉന്നംതെറ്റിയ തീരുമാനമായി. ഇതോടെ ആന്ധ്രയിൽ കോൺഗ്രസ് തകർന്നടിഞ്ഞു.

അടുത്തിടെ ബി.ജെ.പി സഖ്യം വിട്ട ചന്ദ്രബാബു നായിഡുവിെൻറ ടി.ഡി.പിയെയോ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെയോ കോൺഗ്രസ് പാളയത്തിലേക്ക് അടുപ്പിക്കാതെ കോൺഗ്രസിന് ആന്ധ്രയിൽ രക്ഷയില്ല. പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയും വേണം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം നിലക്കും സഖ്യം വഴിയും ആന്ധ്രയിൽനിന്ന് പരമാവധി സീറ്റ് കോൺഗ്രസിെൻറ പെട്ടിയിലാക്കുന്നതിലാണ് ഉമ്മൻ ചാണ്ടി തന്ത്രമികവ് കാണിക്കേണ്ടത്. കർണാടക തന്ത്രം തിളങ്ങിയതിനു പിന്നാലെ ഉമ്മൻ ചാണ്ടിക്ക് ആന്ധ്ര ദൗത്യം നൽകുന്നത് മെച്ചപ്പെട്ട നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. 

വിവാദങ്ങളിൽ കുരുങ്ങിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റതോടെ അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, കോൺഗ്രസുകാർക്കിടയിൽ ഏറ്റവും സ്വാധീനം അദ്ദേഹത്തിനുതന്നെ. പ്രതിപക്ഷ നേതൃസ്ഥാനമോ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനമോ ഏറ്റെടുക്കാനും അദ്ദേഹം തയാറായില്ല. തൽക്കാലം പ്രവർത്തന മേഖല മാറുന്നുവെങ്കിലും കേരളംതന്നെ തട്ടകമായി നിലനിർത്താനാവും ഉമ്മൻ ചാണ്ടി താൽപര്യപ്പെടുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsAICC General Secretarycongress. andra pradesh
News Summary - Congress Leader Oommen Chandy AICC General Secretary and In Charge of Andra Pradesh -Kerala News
Next Story