Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നേതാവ് കെ....

കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രെൻറ മരണത്തിൽ ഇടപെട്ട് സി.പി.എം; വിവാദം പുതിയതലത്തിലേക്ക്

text_fields
bookmark_border
കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രെൻറ മരണത്തിൽ ഇടപെട്ട് സി.പി.എം; വിവാദം പുതിയതലത്തിലേക്ക്
cancel

കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായ െക. സുരേന്ദ്രെൻറ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം. കോൺഗ്രസിനുള്ളിൽ ഉയർന്ന ആക്ഷേപം സി.പി.എം ഏറ്റെടുത്തതോടെ മറുപടിയുമായി കോൺഗ്രസും രംഗത്തുവന്നു. ഇതോടെ കോൺഗ്രസ് നേതാവിെൻറ മരണത്തെ ചൊല്ലി കോൺഗ്രസിനും സി.പി.എമ്മിനുമിടയിൽ പുതിയ പോർമുഖം തുറക്കുകയാണ്.

കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരുനീക്കങ്ങളാണ് വിവാദത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. മേയർ സ്ഥാനാർഥിയാകുന്നത് തടയാൻ കോൺഗ്രസിലെ ചിലർ സമൂഹ മാധ്യമങ്ങളിൽ നടത്തിയ വ്യക്തിഹത്യയിൽ മനംനൊന്താണ് സുരേന്ദ്രന് ഹൃദയാഘാതമുണ്ടയതെന്നും മരണത്തിലേക്ക് നയിച്ചതെന്നുമുള്ള  കെ. പ്രമോദിെൻറ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിെൻറ തുടക്കം.

പ്രമോദിെൻറ ആരോപണത്തിൽ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രനെ മരണത്തിന് പിന്നിൽ ആരാണെന്ന് ജനത്തിന് അറിയണമെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രശ്നത്തിൽ സി.പി.എം ഇടപെടുന്നത് ദുഷ്ടലാക്കോെടയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ മറുപടി നൽകി. പാർട്ടിതലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കെ. സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തിയ ദീപേഷ് ഇപ്പോൾ കോൺഗ്രസുമായി ബന്ധമില്ലാത്തയാളാണ്.

കോൺഗ്രസ് നേതാക്കളെ പലരെയും ആക്ഷേപിക്കാറുള്ള അയാൾ പറയുന്നത് സി.പി.എം ഏറ്റുപാടേണ്ടതില്ല. ഈ വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഡി.സി.സി പ്രസിഡൻറ് പാച്ചേനി പറഞ്ഞു. കെ. സുരേന്ദ്രനെ കടുത്തഭാഷയിൽ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട ദീപേഷ് െഡപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി അടുപ്പമുള്ളയാളാണ്.

രാഗേഷിനെതിരായ നീക്കമെന്ന നിലക്കാണ് ദീപേഷിെൻറ പോസ്റ്റിനോട് പ്രതികരിച്ച് കെ. പ്രമോദ് വിവാദത്തിന് തിരികൊളുത്തിയത്. കോൺഗ്രസിലേക്ക് മടങ്ങിയതിലൂടെ  പിന്നാലെ, കണ്ണൂർ കോർപറേഷൻ സി.പി.എമ്മിന് നഷ്ടപ്പെടുത്തിയ പി.കെ രാഗേഷിനുള്ള കുരുക്ക് എന്നതിനാണ് കോൺഗ്രസ് നേതാവിെൻറ മരണത്തിൽ സി.പി.എം കക്ഷിചേരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressk surendrankerala newscpm
News Summary - cpm involving death case of congress leader
Next Story