വയനാട്, ഇടുക്കി സീറ്റിൽ എ, ഐ ഗ്രൂപ്പ് തർക്കം; ഉമ്മൻചാണ്ടിയെ മൽസരിപ്പിക്കാൻ നേതാക്കൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികക്ക് അ ന്തിമ രൂപം നൽകാനിരിക്കെ സീറ്റുകളുടെ കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം. വയനാട്, ഇടുക്കി സീറ്റുകൾക്കാ യാണ് ഗ്രൂപ്പുകൾ അവകാശം ഉന്നയിക്കുന്നത്. സിറ്റിങ് സീറ്റായ വയനാട് വേണമെന്നാണ് ഐ ഗ്രൂപ്പിന്‍റെ ആവശ്യം. എന്നാൽ, കോ ഴിക്കോട് ഡി.സി.സി അധ്യക്ഷൻ ടി. സിദ്ദീഖിന് വേണ്ടി സീറ്റ് നൽകണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.
വയനാട് എ ഗ്രൂപ്പിന് നൽകുകയാണെങ്കിൽ ഇടുക്കി സീറ്റ് തങ്ങൾക്ക് വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇവിടെ മുതിർന്ന നേതാവ് ജോസഫ് വാഴക്കനെ മൽസരിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം. അതേസമയം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെ മൽസരിപ്പിക്കാനാണ് എയുടെ നീക്കം.
വയനാട് സീറ്റ് ലഭിച്ചാൽ മഹിള കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെയോ കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദിനെയോ ആണ് ഐ പരിഗണിക്കുക.
അതേസമയം, അന്ധ്രയിലുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെ കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഉമ്മൻചാണ്ടിയെ സ്ഥാനാർഥിയാക്കാൻ ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. മൂന്നു സീറ്റിലെ വിജയ സാധ്യത ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വത്തെ ആശ്രയിച്ചാണെന്നും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.