Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമെന്ന് ആശങ്ക; മുൻകരുതലൊരുക്കി ആരോഗ്യവകുപ്പ്
cancel
Homechevron_rightNewschevron_rightKeralachevron_rightപക്ഷിപ്പനി...

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമെന്ന് ആശങ്ക; മുൻകരുതലൊരുക്കി ആരോഗ്യവകുപ്പ്

text_fields
bookmark_border

ആലപ്പുഴ: നീണ്ട ഇടവേളക്കുശേഷം വീണ്ടുമെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമെന്ന് ആശങ്ക. പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇൻഫ്ലുവൻസ വൈറസുകളിലേറെയും. ഇവക്ക് മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനുമുള്ള ശേഷിയുമുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായും അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ പിടിെപട്ടാൽ അത് ഗുരുതരമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ, രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, ഇതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാർ പ്രതിരോധ നടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.

1997ൽ ഹോങ്കോങ്ങിലാണ് ആദ്യമായി മനുഷ്യരിൽ എച്ച്5 എൻ1 പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി ആഗോള പകര്‍ച്ചവ്യാധിയായതിനാല്‍ ഇതിന് കൃത്യമായ നിയന്ത്രണചട്ടങ്ങളും മാര്‍ഗരേഖയുമുണ്ട്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കണമെന്നതാണ് പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോകോൾ. ലോകത്ത് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ സ്വീകരിച്ച പ്രധാന പ്രതിരോധ നടപടിയാണിത്.

കുട്ടനാട്, അപ്പർ കുട്ടനാട് മേഖകളിലാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. തുടർന്ന് പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിള്‍ ഭോപാലിലെ ജന്തുരോഗ നിർണയ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ദേശാടനപ്പക്ഷികളില്‍നിന്നാണ് കേരളത്തിലേക്ക് രോഗമെത്തിയതെന്നാണ് പ്രാഥമികനിഗമനം.

അസുഖം കണ്ടെത്തിയ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ പക്ഷികളെയും നശിപ്പിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. രോഗവാഹകരായ വൈറസുകളുടെ സാന്നിധ്യം കൂടുതല്‍ സമയം നിലനിന്നാല്‍ മനുഷ്യരിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ മുന്‍കരുതല്‍ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird fluDepartment of Health
Next Story