പൊലീസിൽ പരാതി നൽകിയതിന് ആത്മഹത്യ; പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്തതിന്റെ പേരിൽ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈകോടതി. ഒരാൾക്ക് മറ്റൊരാൾക്കെതിരെ നിയമാനുസൃതമായി പരാതി നൽകാൻ അവകാശമുണ്ട്. പരാതിയിൽ അന്വേഷണവും സാധ്യമാണ്. അതിനാൽ പരാതി നൽകിയതാണ് ആത്മഹത്യക്കിടയാക്കിയതെന്ന പേരിലെ പ്രേരണക്കേസ് നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
ചാവക്കാട് സ്വദേശിയുടെ ആത്മഹത്യയുടെ പേരിൽ തൃശൂർ തൈക്കാട് സ്വദേശികളായ മുരളി, ഭാര്യ സജിനി എന്നിവർക്കെതിരെ ചാവക്കാട് പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
പരാതിയുടെ പേരിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് 2016 മാർച്ച് ആറിനാണ് ചാവക്കാട് സ്വദേശി ആത്മഹത്യ ചെയ്തത്. ചാവക്കാട് സ്വദേശിയുടെ മരണക്കുറിപ്പിൽ, ഉത്തരവാദികൾ ഹരജിക്കാരാണെന്ന് രേഖപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രേരണക്കുറ്റത്തിന് കേസെടുത്തത്. ഇതേ കുറ്റം ചുമത്തി കുറ്റപത്രവും നൽകി. തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

