പ്രാകൃത ചികിത്സക്ക് വിധേയമാക്കിയതിനെത്തുടർന്ന് യുവതി മരിച്ചതായി ബന്ധുക്കൾ
text_fieldsനാദാപുരം: യുവതിയെ പ്രാകൃത ചികിത്സക്ക് വിധേയമാക്കിയതിനെത്തുടർന്ന് മരിച്ചതായി ബന്ധുക്കളുടെ പരാതി. കുനിങ്ങാട് സ്വദേശിനിയും കല്ലാച്ചി ചെട്ടിൻറവിട ജമാലിെൻറ ഭാര്യയുമായ നൂർജഹാനാണ് (45) മരിച്ചത്. ഏറെ നാളുകളായി അസുഖ ബാധിതയായ ഇവർ ഭർത്താവിനൊപ്പം ജാതിയേരി കല്ലുമ്മൽ പള്ളിക്ക് സമീപമുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.
എന്നാൽ ആത്മീയചികിത്സയല്ലാതെ മറ്റൊന്നും ലഭ്യമായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അസുഖം കൂടിയതിനെത്തുടർന്ന് രണ്ടു ദിവസം ബന്ധുക്കൾ ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആലുവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രത്യേക ത്വരീഖത്ത് സംഘടനയിലെ അംഗമായ ഭർത്താവ് യുവതിയെ ഇവിടെ നിന്ന് നിർബന്ധിച്ച് ആലുവയിലേക്ക് കൊണ്ടു പോവുകയായിരുന്നുവത്രേ.
ചൊവ്വാഴ്ച പുലർച്ചെ യുവതി മരിച്ചു. മൃതദേഹവുമായി വരവെ ആംബുലൻസ് ബന്ധുക്കളുടെ പരാതിയിൽ പൊലീസ് തടഞ്ഞ് മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഇൻക്വസ്റ്റിന് ശേഷം അനന്തര നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.