പൂന്തുറയിൽ സമൂഹവ്യാപനത്തിന്റെ സൂചനകൾ ഉള്ളതായി മേയർ
text_fieldsതിരുവനന്തപുരം: ജില്ലയിൽ ഏറ്റവും ഉയർന്ന എണ്ണം രേഖപ്പെടുത്തിയ ഇന്നലെ 27 പേർ രോഗത്തിെൻറ പിടിയിലായി. ഇതിൽ 22 പേർക്കും സമ്പർക്കം വഴിയാണ് രോഗം. കെണ്ടയ്ൻമെൻറ് സോണുകളായ പൂന്തുറയിലും മണക്കാട്ടുമാണ് സ്ഥിതി ഗുരുതരം. രണ്ട് വാർഡുകളിലുമായി ഇന്നലെ 12 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പൂന്തുറയിലടക്കം സമൂഹവ്യാപനത്തിെൻറ സൂചനകൾ ഉള്ളതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു.
14 പേർക്ക് രോഗം ബാധിച്ചതിെൻറ ഉറവിടമറിയില്ല. ഇതോടെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ജില്ലയിൽ 40 ആയി. കഴിഞ്ഞ നാലു ദിവസത്തിനിടെ 33 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരിൽ രണ്ടു വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുകാരൻ വരെയുള്ളത് അപകടകരമായ അവസ്ഥയിലാണെന്നതിെൻറ വ്യക്തമായ സൂചനയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
ഞായറാഴ് 27 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 130 ആയി. ഇതിൽ കൊല്ലം-12, പത്തനംതിട്ട-നാല്, ആലപ്പുഴ, വയനാട് ജില്ലകളിലെ ഓരോരുത്തരും ഇതര സംസ്ഥാനങ്ങളിലെ 12പേരും ഉൾപ്പെടുന്നു. ഒരു ആലപ്പുഴ സ്വദേശി ഉൾപ്പെടെ ചികിത്സയിൽ ഉണ്ടായിരുന്ന 11 പേർ ഇന്നലെ രോഗമുക്തരായി. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് 971 പേർ കൂടി പുതുതായി നിരീക്ഷണത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.