Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണമംഗലത്തും...

കണ്ണമംഗലത്തും പറപ്പൂരിലും  സമൂഹവ്യാപന സാധ്യത

text_fields
bookmark_border
കണ്ണമംഗലത്തും പറപ്പൂരിലും  സമൂഹവ്യാപന സാധ്യത
cancel

വേങ്ങര: കണ്ണമംഗലം, പറപ്പൂർ ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് സമൂഹവ്യാപനം വർധിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ. കണ്ണമംഗലത്ത് 12ലധികം രോഗികൾ റിപ്പോർട്ട് ചെയ്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും പത്തു വയസ്സിനു താഴെയും 60 വയസ്സിനു മുകളിലുമുള്ളവരും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പറപ്പൂരിൽ ഇതര സംസ്ഥാനത്തുനിന്നെത്തിയ കോവിഡ് ബാധിതനിൽനിന്ന് രണ്ടു പേർക്ക് പകർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തിൽ പറപ്പൂരിലും കോവിഡ് നിർദേശങ്ങൾ കർശനമാക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയായി ക്രമീകരിച്ചു.

പറപ്പൂരിൽ കച്ചവടസ്ഥാപനങ്ങൾ രാത്രി ഏഴുവരെ മാത്രം
കോട്ടക്കൽ: സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പറപ്പൂരില്‍ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ആർ.ടി.ടി യോഗം ചേർന്നു. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ മാത്രം വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാര്‍സലിന് മാത്രമേ അനുവാദമുള്ളൂ. പൊലീസ് പരിശോധന കര്‍ശനമാക്കും, കൂട്ടംകൂടി നില്‍ക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്കുകള്‍ ധരിച്ചില്ലെങ്കില്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ടര്‍ഫ് അടക്കമുള്ള കളിക്കളങ്ങള്‍ നിരോധിച്ചു.

ഇരുപതോളം പേരാണ് ആദ്യ പട്ടികയിൽ ഉള്ളത്. ഇവർക്ക് കോവിഡ് പരിശോധന എത്രയും പെട്ടെന്ന് നടത്തും. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങണം. ഇതര സംസ്ഥാനത്ത് പോയി തിരിച്ചെത്തി രോഗബാധിതനായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുഴിപ്പുറം കവല സ്വദേശി 29കാരന്‍, ആലചുള്ളിയിലെ മറ്റൊരു ടൂറിസ്റ്റ് ഡ്രൈവര്‍ (38) എന്നിവർക്കാണ് ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ക്വാറൻറീൻ കാലാവധിക്കിടെ ഇരുവരും വെള്ളിയാഴ്ച പുറത്തിറങ്ങിയതാണ് ആശങ്കക്ക് വഴിവെച്ചത്. കവല സ്വദേശിയുടെ ജനപ്രതിനിധിയായ പിതാവ് പഞ്ചായത്ത് ഓഫിസില്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമെില്ലന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

പഞ്ചായത്തില്‍ വരുന്നവര്‍ പരാതികളും അപേക്ഷകളും താൽക്കാലികപ്പെട്ടിയില്‍ നിക്ഷേപിക്കണമെന്നും അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച എട്ട്, 17 വാര്‍ഡുകളിലും തുടര്‍ നടപടികളുടെ ഭാഗമായി യോഗങ്ങള്‍ ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡൻറ് പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി ജെറാള്‍ഡ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപ്തി, വില്ലേജ് ഓഫിസര്‍ സുരേഷ് നല്ലാട്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍, എസ്.ഐ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - community transmission chance in kannamangalam
Next Story