കമ്യൂണിറ്റി കിച്ചണിലെ തൊഴിലാളികൾക്ക് ഇരുട്ടടിയായി സർക്കാർ ഉത്തരവ്
text_fieldsകക്കോടി: രണ്ടര ലക്ഷത്തോളം പേർക്ക് ദിനംപ്രതി ഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചണിലെ തൊഴിലാളികൾക്ക് ഇരുട് ടടിയായി സർക്കാർ ഉത്തരവ്. കോവിഡ് കാലത്തെ ഭക്ഷണ പ്രതിസന്ധി മറികടക്കാൻ ആരംഭിച്ച സംസ്ഥാനത്തെ 1200ഒാളം കമ്യൂണിറ ്റി കിച്ചണിൽ േജാലി ചെയ്യുന്ന ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകർക്ക് ഒാണറേറിയം നൽകേണ്ടതില്ലെന്ന സർക്ക ാർ ഉത്തരവാണ് തിരിച്ചടിയായത്. കഴിഞ്ഞദിവസം സംസ്ഥാന സ്പെഷൽ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് കമ്യൂണിറ്റി കിച്ചണിലെ പ്രവർത്തനത്തിന് ഒാണറേറിയം നൽകരുതെന്ന് ഉത്തരവിറങ്ങിയത്.
സന്നദ്ധ പ്രവർത്തനം നടത്താൻ തയാറുള്ളവർ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. കിച്ചണിലേക്ക് നിയോഗിക്കപ്പെട്ടവർക്ക് ദിവസങ്ങളായുള്ള ജോലിക്ക് തൊഴിലുറപ്പ് വേദനമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആനുകൂല്യം നൽകുന്നതിനെക്കുറിച്ചും തീരുമാനിച്ചതായിരുന്നു. കമ്യൂണിറ്റി കിച്ചൺ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വർധിച്ച ചെലവാണ് വന്നുചേരുന്നതെന്നാണ് വിലയിരുത്തൽ.
ഇതു കണക്കിലെടുത്ത് ചെലവിനുള്ള തുക സ്പോൺസർഷിപ് മുഖേനയോ സംഭാവന വഴിയോ സംഭരിക്കാവുന്നതാണെന്നും അല്ലാത്ത പക്ഷം തനതുഫണ്ടിൽനിന്ന് ചെലവാക്കാവുന്നതാണെന്നും ഉത്തരവിലുണ്ടായിരുന്നു. തനതുഫണ്ടില്ലാത്തവക്ക് വികസന ഫണ്ടിൽനിന്ന് ഉപയോഗിക്കാമെന്നും സൂചിപ്പിച്ചിരുന്നു. കമ്യൂണിറ്റി കിച്ചണുകളിൽ കുടുംബശ്രീ അംഗങ്ങളെ വളൻറിയർമാരായോ തൊഴിലാളികളായോ ആയിരുന്നു നിയോഗിച്ചത്. കിച്ചണിലേക്ക് തീരുമാനിക്കപ്പെട്ടവർ ഹെൽത്ത് കാർഡ് എടുത്തിരുന്നു.
നൂറ്റമ്പത് േപർക്ക് തയാറാക്കുന്ന ഭക്ഷണത്തിന് മൂന്നുപേെര വരെയും അതിൽ കൂടുതലുള്ള നൂറുേപർക്ക് ഒരാൾ എന്ന ക്രമത്തിൽ നിയോഗിക്കാവുന്നതുമാണെന്ന ഉത്തരവിെൻറ അടിസ്ഥാനത്തിൽ കുടുംബശ്രീ ആവശ്യമായ പ്രവർത്തകരെ നിയോഗിച്ചിരുന്നു. കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലുകളും ഒരുമിച്ച് നടത്തരുതെന്നും വേറിട്ട് നടത്തുന്ന ഇവയുടെ വരവു-ചെലവു കണക്കുകളും ധനവിഭവ സ്രോതസ്സുകളും പ്രത്യേകം തയാറാക്കണമെന്നു ഉത്തരവും ജോലിഭാരം വർധിപ്പിക്കുന്നതായും കുടുംബശ്രീ പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.