Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂന്തുറയിലും...

പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം

text_fields
bookmark_border
poonthura-police-station.jpg
cancel

തിരുവനന്തപുരം: യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധശ്രമങ്ങൾ ശക്തമാക്കിയെങ്കിലും സംസ്ഥാനത്ത് കാര്യങ്ങൾ കൈവിടുന്നു.  ഇതാദ്യമായി തലസ്ഥാന ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  സമ്പർക്കവ്യാപനവും ഉറവിടമറിയാത്ത കേസുകളും പരിധിവിട്ട സാഹചര്യത്തിലാണ് സ്ഥിതിഗതികൾ സമൂഹവ്യാപനത്തിലേക്ക് വഴിമാറിയത്. 

വെള്ളിയാഴ്ച സംസ്ഥാനത്ത് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 532 പേർക്കും സമ്പർക്കത്തിലൂടെയാണ്. ബാക്കിയുള്ളവർ 135 പേര്‍ വിദേശത്ത് നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ പ്രതിദിന രോഗബാധിതരുടെയും സമ്പർക്കബാധിതരുടെയും ഉയർന്ന എണ്ണമാണ് വെള്ളിയാഴ്ചയിലേത്. സമ്പർക്ക ബാധിതരിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല.  തലസ്ഥാന നഗരിയിൽ രോഗം സ്ഥിരീകരിച്ച  246 പേരിൽ  240 പേർക്കും  സമ്പർക്കം മൂലമാണ്. രണ്ടുപേർ മാത്രമാണ് വിദേശത്തുനിന്നെത്തിയത്. തൃശൂര്‍ ജില്ലയില്‍ ജൂലൈ 15ന് മരിച്ച ഷൈജുവിന്  (46) കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 133 പേർ രോഗമുക്തരായിട്ടുമുണ്ട്. നിലവിൽ 6,029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. മൊത്തം രോഗികളുടെ എണ്ണം 11,000 കടന്നു.
 
തിരുവനന്തപുരത്ത് അതി ഗുരുതര സാഹചര്യമെന്നും തീരമേഖലയിൽ രോഗവ്യാപനം രൂക്ഷമായെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി. തലസ്ഥാന ജില്ലയിലെ തീരദേശെത്താന്നാകെ ഉടൻ ലോക്ഡൗൺ പ്രഖ്യാപിക്കും.  പുല്ലുവിളയിൽ 150 പേർക്ക് രോഗം കണ്ടെത്തുകയും സമൂഹവ്യാപനം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കരിങ്കുളം പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനത്തെ തീരദേശത്തെ മൂന്ന് മേഖലകളായി തിരിച്ച് അടിയന്തര സ്വാഭാവത്തിൽ നിയന്ത്രണമേർപ്പെടുത്തി. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് സോൺ ഒന്ന്. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ സോൺ രണ്ട്. വിഴിഞ്ഞം മുതൽ ഉൗരമ്പ് വരെ സോൺ മൂന്നും. മൂന്ന് മേഖലകളിലും പൊലീസിെൻറ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണമുണ്ടാകും
 
കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചതിൽ 51 എണ്ണമാണ് പോസിറ്റിവായത്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ നടത്തിയ 50 പരിശോധനകളിൽ 26 ഉം പുതുക്കുറിച്ചിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 ഉം പോസിറ്റിവായി. രോഗവ്യാപനം അതിതീവ്രമായതിെൻറ ലക്ഷണമാണിത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poonthuracovidlock downcommunity spread
News Summary - communit spread in trivandrum
Next Story