യോജിച്ച സമരത്തിൽ നിലപാട് ഇന്നെന്ന് ചെന്നിത്തല; സാധ്യമല്ല -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിെനതിരെ ഇടതുപക്ഷവുമായി യോജിച്ച സമരത്തിൽ കോൺഗ്രസിലെ ഭിന്നത രൂക്ഷമായിരിക്കെ തെൻറ നിലപാട് ഇന്ന് വ്യക്തമാക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കെ. കരുണാകരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നിലപാട് പരസ്യമാക്കിയില്ലെങ്കിലും മുന്നണി രാഷ്ട്രീയത്തിൽ യോജിപ്പിെൻറ മേഖല കണ്ടെത്തേണ്ടിവരുമെന്ന് വ്യംഗ്യമായി അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, എൽ.ഡി.എഫ് സർക്കാറുമായി ചേർന്ന് പ്രക്ഷോഭം സാധ്യമല്ലെന്ന് അതേ വേദിയിൽ കെ. മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു.
മുന്നണി രാഷ്ട്രീയത്തിൽ നമ്മുടെ അഭിപ്രായത്തിൽ മാത്രമായി ഉറച്ചുനിന്ന് മുന്നോട്ട് പോകാനാകില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, പൗരത്വ നിയമഭേദഗതി വിഷയത്തിൽ മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പിണറായി സർക്കാറിെൻറത് എന്ന് അധ്യക്ഷത വഹിച്ച കെ. മുരളീധരൻ കുറ്റപ്പെടുത്തി. എല്ലാവരും ഒരുമിച്ച് പോകാൻ തീരുമാനിച്ചാൽ അതിെൻറ പേരിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് പ്രസക്തിയില്ല -അദ്ദേഹം പറഞ്ഞു.
ഒന്നിച്ചുള്ള സമരത്തിനെതിരെ സുധീരൻ
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ശൈലി അതേപടി നടപ്പാക്കിയിട്ട് കേരളത്തിൽ മോദിക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് പറയുന്നത് പ്രായോഗികവും അർഥപൂർണവുമല്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. കേന്ദ്രനിലപാടുകൾക്കെതിരെയുള്ള സമരങ്ങളോട് കേന്ദ്രം പുലർത്തുന്ന അതേ സമീപനമാണ് സമരങ്ങളോട് സംസ്ഥാന സർക്കാറും പുലർത്തുന്നത്. സമരം െചയ്യുന്നവരെ വെടിവെക്കുകയും മർദിക്കുകയും ചെയ്യുന്ന കേന്ദ്രത്തിെൻറ ഫാഷിസ്റ്റ് നിലപാടുകൾക്കെതിരെ സംസാരിക്കുേമ്പാൾതന്നെ കേരളത്തിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അടക്കം 59 പ്രവർത്തകർ പിണറായി സർക്കാറിനാൽ ജയിലിലാണെന്നും സുധീരൻ പറഞ്ഞു. ഇന്ദിരഭവനിൽ നടന്ന കരുണാകരൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് ആത്മാർഥതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറായ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും നിലപാട് മാറ്റണമെങ്കില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാഷിസ്റ്റ് നിലപാട് തിരുത്താതെ സി.പി.എമ്മുമായി കൈകോർക്കില്ല. അരിയില്‍ ഷുക്കൂര്‍, മട്ടന്നൂരിലെ ഷുഹൈബ്, പെരിയയിലെ ശരത്ലാല്, കൃപേഷ്, ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന് തുടങ്ങിയ എതിര്‍ശബ്ദമുയര്‍ത്തിയവരെ കൊലപ്പെടുത്തിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്- മുല്ലപ്പള്ളി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.