വഴിമാറിയ പമ്പ കൊണ്ടുവന്നത് വർണക്കല്ലുകൾ
text_fieldsവടശേരിക്കര: പ്രളയത്തിൽ നാടുമുഴുവൻ മണ്ണു മൂടിയപ്പോൾ പമ്പയിൽ നിറയെ ആകർഷകമായ കല്ലുകൾ. കരകവിഞ്ഞൊഴുകിയ പമ്പാനദി കവർന്നെടുത്ത ഭാഗങ്ങളിലെല്ലാം ലോഡുകണക്കിനാണ് പൂഴിമണ്ണ് നിറഞ്ഞത്. എന്നാൽ, പമ്പ ത്രിവേണി മുതൽ മുകളിലേക്ക് ഒന്നിനൊന്നിന് വ്യത്യസ്തമായ കല്ലുകൾകൊണ്ട് കര നിറച്ചിരിക്കുകയാണ് പമ്പാനദി. പമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷെൻറ മുന്നിലെ കടവിലാണ് ഏറ്റവുമധികം കല്ലുകൾ അടിഞ്ഞിരിക്കുന്നത്.
ചെത്തിമിനുക്കിയ കല്ലുകൾകൊണ്ട് നടപ്പാത കെട്ടിയതുപോലെ വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള കല്ലുകൾകൊണ്ട് നദീതീരം മനോഹര കാഴ്ചയാണൊരുക്കുന്നത്. കൃഷ്ണശിലയും കരിങ്കല്ലും കാട്ടുകല്ലും ചെങ്കല്ലുമെല്ലാം ചെത്തിയുരുട്ടി ഒരേനിരപ്പിൽ അടുക്കിയതുപോലെ നദിയിൽനിന്ന് കരയിലേക്ക് നടപ്പാത തീർത്തിരിക്കുകയാണ്. പ്രളയത്തിനുശേഷം തകർന്നിടിഞ്ഞ പമ്പയും ത്രിവേണിയും കാണാൻ വരുന്നവരെല്ലാം ഇൗ കല്ലുകാഴ്ചക്ക് പമ്പ കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ കടവിലേക്ക് ഇറങ്ങുന്നുണ്ട്. കൈയിലും കീശയിലുമൊതുങ്ങുന്ന കല്ലുകളുമായാണ് ഓരോരുത്തരുടെയും മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
