Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യസ്നേഹത്തിെൻറ...

മനുഷ്യസ്നേഹത്തിെൻറ വളയം പിടിച്ച്, കാരുണ്യത്തിെൻറ ടിക്കറ്റ് സൂക്ഷിച്ചവർ

text_fields
bookmark_border
ksrtc
cancel

കൊച്ചി: ദൂരമേറെ പിന്നിട്ട് യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്തെത്താൻ വളയംപിടിച്ചവർ മ ാത്രമായിരുന്നില്ല, മനുഷ്യസ്നേഹവും കരുതലും കൈമുതലാക്കിയ മാതൃകകളായിരുന്നു ബൈജു വും ഗിരീഷും. അവിനാശി അപകടത്തിൽ മരിച്ച ഡ്രൈവറും കണ്ടക്ടറും ഇവരാണെന്ന് വിശ്വസിക്കാൻ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായില്ല. കൃത്യനിർവഹണത്തിനിടെ യാത്രക്കാർക്ക് കരുതലായതിെൻറ, വിഷമസാഹചര്യങ്ങളിൽ താങ്ങായി ഓടിയെത്തിയതിെൻറ, പരാതിക്കിടവരുത്താതെ ജോലിയിൽ മുഴുകിയതിെൻറ നിരവധി കഥകളാണ് ഇവരെക്കുറിച്ച് പറയാനുള്ളത്.

വർഷങ്ങളായി ഒരുമിച്ച് എറണാകുളം-ബംഗളൂരു റൂട്ടിൽ വോൾവോ ബസിൽ ജീവനക്കാരാണ് ബൈജുവും ഗിരീഷും. ഇന്നുവരെ ഒരു അപകടവും ഉണ്ടാക്കിയിട്ടില്ല. യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും.
പ്രളയകാലത്ത് ബംഗളൂരുവിലെ സന്നദ്ധ സംഘടനകളെ ബന്ധപ്പെട്ട് ബസിൽ ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുമായി എത്തിയ ബൈജുവിനെ സഹപ്രവർത്തകരായ ഡിനുപോളും കെ.ആർ. ജോബനും ഓർക്കുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞ് ഇവ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫ് (ഐ.എൻ.ടി.യു.സി) എറണാകുളം യൂനിറ്റ് പ്രസിഡൻറായിരുന്നു ബൈജു.

കഴിഞ്ഞയാഴ്ച തെൻറ വിവാഹത്തിന് ബൈജുവും ഗിരീഷും കുടുംബസമേതം എത്തിയതും ആവശ്യങ്ങൾക്ക് ഓടിനടന്നതുമോർത്ത് വിതുമ്പുകയാണ് യൂനിറ്റ് സെക്രട്ടറി കൂടിയായ ജിൻസ് വി. സ്കറിയ. പ്രളയകാലത്തും ഇവർ സര്‍വിസ് മുടക്കിയിട്ടില്ല. മറ്റൊരു ബസിെൻറ സർവിസ് മുടങ്ങിയപ്പോൾ നിലവിലെ എറണാകുളം-ബംഗളൂരു ട്രിപ് കഴിഞ്ഞ് അധികം വിശ്രമിക്കാതെ ഇരുവരും ഡ്യൂട്ടിക്ക് കയറിയ സംഭവവുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCoimbathore bus accident
News Summary - Coimbathore bus accident-Kerala news
Next Story