Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നാം റാങ്കിനെ...

ഒന്നാം റാങ്കിനെ തഴഞ്ഞ് പത്താം റാങ്കിന് ജോലി; കുസാറ്റിലെ കരാർ നിയമനം വിവാദത്തിൽ

text_fields
bookmark_border
ഒന്നാം റാങ്കിനെ തഴഞ്ഞ് പത്താം റാങ്കിന് ജോലി; കുസാറ്റിലെ കരാർ നിയമനം വിവാദത്തിൽ
cancel
കൊച്ചി: റാങ്ക്ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള ഉദ്യോഗാർഥിയെ തഴഞ്ഞ് പത്താം സ്ഥാന ത്തെിയ ആൾക്ക് നിയമനം നൽകിയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപട ി വിവാദത്തിൽ. ബയോടെക്നോളജി വകുപ്പിൽ ടെക്നീഷ്യൻ ഗ്രേഡ് 2തസ്തികയിലേക്കുള്ള ക രാർ നിയമനമാണ് വിവാദത്തിലായത്.

ബയോടെക്നോളജി വകുപ്പിലെ ടെക്നീഷ്യൻ ഗേഡ ്ര് 2 തസ്തികയിലേക്ക് കരാർ നിയമനത്തിന് ഒക്ടോബർ 30ന് പുറപ്പെടുവിച്ച വിജ്ഞാപ നത്തിൽ സംവരണ തസ്തികയാണെന്ന് പറഞ്ഞിരുന്നില്ല. അതിനാൽ എല്ലാ വിഭാഗത്തിൽപ്പെട്ടവരും അപേക്ഷിക്കുകയും എല്ലാവരെയും അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്തു. മേയ് 28ന് നടന്ന അഭിമുഖത്തിെൻറ അടിസ്ഥാനത്തിൽ ജൂൺ 18ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
പട്ടികജാതി, ഒ.ബി.സി, ജനറൽ വിഭാഗങ്ങളിൽനിന്നായി 16 പേരുള്ള പട്ടികയിൽ എസ്.സി വിഭാഗത്തിൽപ്പെട്ട കോതമംഗലം ഉൗന്നുകൽ ഉപ്പുകുളം മനക്കക്കുടി എം.എ. അനു എന്ന ഉദ്യോഗാർഥിക്കായിരുന്നു ഒന്നാം റാങ്ക്.

സമയം കഴിഞ്ഞിട്ടും നിയമന ഉത്തരവ് കിട്ടാത്തതിനാൽ സർവകലാശാലയിൽ അന്വേഷിച്ചപ്പോഴാണ് ലത്തീൻ കത്തോലിക്ക വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയാണെന്നും പത്താം റാങ്കുള്ള ഈ വിഭാഗം ഉദ്യോഗാർഥിക്കാണ് നിയമനമെന്നും അധികൃതർ പറയുന്നത്. ലത്തീൻ കത്തോലിക്ക വിഭാഗത്തിൽനിന്ന് ഒരാൾ മാത്രമാണ് പട്ടികയിലുള്ളത്.
റാങ്ക്പട്ടിക തയാറായ ശേഷം മാത്രം സംവരണ തസ്തികയാണെന്ന് പറയുന്നത് ഉദ്യോഗാർഥികളെ കബളിപ്പിക്കലാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അനു അറിയിച്ചു. ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകാനും ആലോചനയുണ്ട്. അതേസമയം, സ്ഥിര നിയമനത്തിനുള്ള അധ്യാപക തസ്തികകളുടെ വിജ്ഞാപനത്തിൽ മാത്രമേ സംവരണത്തെക്കുറിച്ച് പറയാറുള്ളൂ എന്ന് കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

കരാർ നിയമനം ഒരു വർഷത്തേക്കാണ്. പ്രവർത്തനം തൃപ്തികരമാണെങ്കിൽ മാത്രം മൂന്ന് വർഷം വരെ നീട്ടും. കരാർ തസ്തികയിലെ ഒഴിവ് എത്രയും വേഗം നികത്തുകയാണ് ആവശ്യം. സംവരണക്കാരെ മാത്രം ക്ഷണിച്ചാൽ ചിലപ്പോൾ യോഗ്യരെ കിട്ടിയില്ലെന്ന് വരും. അങ്ങനെ വന്നാൽ മറ്റ് വിഭാഗക്കാരെ പരിഗണിക്കാനാണ് ആദ്യമേ സംവരണത്തെക്കുറിച്ച് പറയാത്തത്. റോസ്റ്റർ പ്രകാരം ഈ തസ്തിക ലത്തീൻ വിഭാഗത്തിനാണ്. അവരില്ലെങ്കിൽ ഒന്നാം റാങ്ക് ജേതാവിന് നിയമനം കിട്ടുമായിരുന്നു എന്നും പ്രോ വി.സി വിശദീകരിച്ചു. ഇനിയുള്ള കരാർ നിയമന വിജ്ഞാപനങ്ങളിൽ സംവരണം പരാമർശിക്കുന്ന കാര്യം പരിശോധിക്കാൻ സിൻഡിക്കേറ്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cusat
News Summary - Cochin University of Science and Technology
Next Story