Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബ്ദുല്ലക്കുട്ടി...

അബ്ദുല്ലക്കുട്ടി പ്രചാരണത്തിന്; ജനം പ്രതിഷേധിച്ചു

text_fields
bookmark_border
അബ്ദുല്ലക്കുട്ടി പ്രചാരണത്തിന്; ജനം പ്രതിഷേധിച്ചു
cancel

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസി ഡൻറ് എ.പി. അബ്ദുല്ലക്കുട്ടി മണക്കാട് കുത്തുകല്ലിൻമൂടിൽ പ്രചാരണത്തിനെത്തിയപ് പോൾ നാട്ടുകാർ പ്രതിഷേധിച്ചു. ജനങ്ങളുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ അബ്ദു ല്ലക്കുട്ടി കുഴങ്ങി.

രാജ്യത്ത് സമരം നടക്കുന്നത് അറിയില്ലേയെന്നായിരുന്നു ജനങ്ങളുടെ ആദ്യചോദ്യം. പൗരത്വ നിയമ ഭേദഗതിയെ ആര് എതിർക്കുന്നുവെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുചോദ്യം. ജാമിഅ മില്ലിയ സർവകലാശാല സമരത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.

1947ലെ വിഭജനകാലത്ത് ജിന്ന പാകിസ്താനിലേക്ക് വിളിച്ചപ്പോൾ പോകാത്തയാളുകളാണ് തെൻറ ഉപ്പൂപ്പമാരെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഇത്രയും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പ്രചാരണം നടത്താൻ അനുവദിക്കില്ലെന്ന് ജനങ്ങൾ ഒന്നടങ്കം പറഞ്ഞു. അബ്ദുല്ലക്കുട്ടിയോടൊപ്പം ബി.ജെ.പി പ്രവർത്തകരുമുണ്ടായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് പ്രചാരണം മതിയാക്കി സംഘം മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsap abdullakkuttyprotestmalayalam newsCitizenship Amendment Act
News Summary - cmpaign; protest against abdullakkutty -kerala news
Next Story