ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ നേതാക്കൾ അനുശോചിച്ചു.
മഞ്ചേശ്വരത്തു നിന്ന് നാലു തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചെർക്കളം അബ്ദുല്ല കാസർകോട് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു ചെർക്കളമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വടക്കേ മലബാറിൽ വികസന വെളിച്ചമെത്തിച്ച നേതാവ് -ചെന്നിത്തല
വടക്കേ മലബാറിന്റെ മണ്ണിലേക്ക് വികസനത്തിന്റെ വെളിച്ചമെത്തിച്ച നേതാവായിരുന്നു ചെർക്കളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിയുടെ കടന്നു കയറ്റത്തെ തടയുന്നതിന് മതേതര ശക്തികളുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു
ജനാധിപത്യ മതേതര പ്രസ്ഥാനത്തിന് വലിയ നഷ്ടം - വി.എം സുധീരൻ
ഏറ്റെടുത്ത എല്ലാ ചുമതലകളും തികഞ്ഞ കാര്യപ്രാപ്തിയോടെ നിറവേറ്റിയ വ്യക്തിത്വമാണ് ചെർക്കളത്തിെൻറതെന്ന് വി.എം. സുധീരൻ ഒാർമിച്ചു. കാസർഗോഡ് ജില്ലയുടെ വികസനത്തിന് അദ്ദേഹം പ്രത്യേക ഊന്നൽ നൽകിയിരുന്നു. അനാരോഗ്യം മൂലം ശാരീരിക ക്ലേശം അനുഭവിക്കുമ്പോഴും യു.ഡി.എഫ്. പരിപാടികളിൽ പങ്കെടുക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിെൻറ വേർപാട് ജനാധിപത്യ മതേതര പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളതെന്നും സുധീരൻ അനുശോചിച്ചു.
പ്രതിസന്ധികളെ മനക്കരുത്ത് െകാണ്ട് നേരിട്ട വ്യക്തി - ഹൈദരലി ശിഹാബ് തങ്ങൾ
ചെർക്കളത്തിന്റെ നിര്യാണം കനത്ത നഷ്ടമാണെന്ന് ഹൈദരലി തങ്ങൾ അനുശോചിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മതരംഗങ്ങളിൽ പുരുഷായുസ്സ് മുഴുവൻ ജ്വലിച്ച് നിന്ന മാതൃകാ വ്യക്തിത്വമായിരുന്നു. മതമൈത്രിക്കായി ചെർക്കളം കനപ്പെട്ട സംഭാവനകൾ അർപ്പിച്ചു. മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ തിളക്കമുറ്റിയതാണ്. ഏതു പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്തും ധൈര്യവും അദ്ദേഹം പ്രകിടപ്പിച്ചിരുന്നുവെന്നും കിടപ്പിലാകുന്നത് വരെ വളരെ സജീവമായി പ്രവർത്തിച്ചുവെന്നും ഹൈദരലി തങ്ങൾ ഒാർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.