12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനെത്തുന്നു; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി
text_fieldsന്യൂഡൽഹി: രാജ്യത്ത് 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനെത്തുന്നു. സിഡുസ് കാഡിലയുടെ വാക്സിനാണ് കുട്ടികൾക്കായി എത്തുക. ഇതിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി കേന്ദ്രസർക്കാർ സുപ്രീംകോടതി സത്യവാങ്മൂലം സമർപ്പിച്ചു. രാജ്യത്തെ വാക്സിൻ ലഭ്യതയെ സംബന്ധിച്ചും ഡിസംബറിന് മുമ്പ് മുഴുവൻ ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനെ കുറിച്ചും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
നിലവിൽ അടിയന്തര ഉപയോഗത്തിനാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. അതിനാൽ 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയക്കാണ് ഇന്ത്യയിൽ തുടക്കം കുറിക്കാൻ പോകുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ മൂന്ന് വാക്സിനുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ റഷ്യ നിർമ്മിക്കുന്ന കോവിഡ് വാക്സിനായ സ്പുട്നിക് എന്നിവക്കാണ് ഇന്ത്യയിൽ അനുമതി നൽകിയത്. ബയോളജിക്കൽ ഇ, സിഡുസ് കാഡില എന്നിവയുടെ വാക്സിനുകൾക്കും ഉടൻ അനുമതി നൽകുമെന്നാണ് സൂചന. ജോൺസൺ & ജോൺസൺ വാക്സിനും ജൂലൈയോടെ ഇന്ത്യയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

