Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഘോഷത്തിനിടെ സംഘർഷം;...

ആഘോഷത്തിനിടെ സംഘർഷം; മൂന്നുപേര്‍ക്ക് കുത്തേറ്റു

text_fields
bookmark_border
arrest
cancel
camera_alt

അറസ്റ്റിലായ രാജേഷ്, അക്ഷയ്, സ്വരൂപ്

പാറശ്ശാല: പരശുവയ്ക്കല്‍ കുണ്ടുവിളയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ നടന്ന സംഘർഷത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ മൂന്നുപേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു.

പരശുവയ്ക്കല്‍ തെക്കേ ആലംമ്പാറ കൊല്ലിയോട് വീട്ടില്‍ രാജേഷ് (39), പരശുവയ്ക്കല്‍ മരംചുറ്റുകോളനിയില്‍ അക്ഷയ് (21), പരശുവയ്ക്കല്‍ ഏറാത്ത് വീട്ടില്‍ സ്വരൂപ് (23) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത്: പരശുവയ്ക്കല്‍ കുണ്ടുവിളയില്‍ റോഡിന്റെ വശത്ത് സ്ഥാപിച്ച പുല്‍ക്കൂടിന് സമീപത്ത് നിന്നവരെ രാത്രി 11ഓടെ ബൈക്കിലെത്തിയ രാജേഷും സുഹൃത്തും അസഭ്യം വിളിച്ചു.

പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് മടങ്ങി പോയ രാജേഷും സുഹൃത്തും ആറു പേരുമായി മടങ്ങിയെത്തി പുല്‍ക്കൂട് സ്ഥാപിച്ചവരെ മർദിക്കുകയും ആയുധം കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെരുവിള സ്വദേശി മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിജിന്‍, അഖില്‍ എന്നിവരെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ ശേഷം ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പാറശ്ശാല പൊലീസ് അറിയിച്ചു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsConflictTrivandrum newsAttack
News Summary - Clash during celebration-Three people were stabbed
Next Story