Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി...

ബി.ജെ.പി നേതൃയോഗങ്ങളില്‍ ചേരിതിരിഞ്ഞ് വിമര്‍ശനം

text_fields
bookmark_border
ബി.ജെ.പി നേതൃയോഗങ്ങളില്‍ ചേരിതിരിഞ്ഞ് വിമര്‍ശനം
cancel

കോട്ടയം: വിവാദ പ്രസ്താവനകളെച്ചൊല്ലി ബി.ജെ.പി നേതൃയോഗങ്ങളില്‍ ചേരിതിരഞ്ഞ് വിമര്‍ശനം. കോര്‍കമ്മിറ്റി യോഗത്തില്‍ എം.ടി, കമല്‍, ചെഗുവേര അനുകൂല പ്രസ്താപനകളുടെ പേരില്‍ മുന്‍പ്രസിഡന്‍റ് സി.കെ. പദ്മനാഭനെ ഒറ്റപ്പെടുത്താനുള്ള നീക്കം കുമ്മനം രാജശേഖരനും ഒ. രാജഗോപാലും തടഞ്ഞു. മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ രാജഗോപാല്‍ എ.എന്‍. രാധാകൃഷ്ണനെതിരെ വിമര്‍ശനവുമായി രംഗത്തത്തെുകയും ചെയ്തു. സംസ്ഥാന കൗണ്‍സിലിന് മുന്നോടിയായി തിങ്കളാഴ്ച നടന്ന നേതൃയോഗങ്ങളിലാണ് ചേരിതിരിഞ്ഞ് ചര്‍ച്ചയും വിമര്‍ശനങ്ങളും ഉയര്‍ന്നത്.
സി.കെ. പദ്മനാഭന്‍െറ നിലപാടിലുള്ള അതൃപ്തി യോഗങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ആര്‍.എസ്.എസ് അറിയിച്ചിരുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടിയെ ശക്തമാക്കുന്നതിനുപകരം വിവാദങ്ങള്‍ സൃഷ്ടിച്ചത് അംഗീകരിക്കാനാകില്ല. ചെഗുവേര മാതൃകയാക്കേണ്ട വ്യക്തിത്വമല്ളെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ ആദ്യം നടന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കൃഷ്ണദാസ് വിഭാഗം ശക്തമായി സി.കെ. പദ്മനാഭനെ ഏതിര്‍ത്ത് രംഗത്തത്തെി. കെ. സുരേന്ദ്രന്‍ ഒഴികെ മാറ്റാരും അദ്ദേഹത്തെ അനുകൂലിച്ചില്ല. തുടര്‍ന്ന് നടന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ സി.കെ. പദ്മനാഭന്‍െറ സാന്നിധ്യത്തിലും ഒരുവിഭാഗം വിമര്‍ശനം ഉയര്‍ത്തി.
അനവസരത്തിലായിരുന്നു പ്രസ്താവനയെന്നും ചെഗുവേരയെ സ്തുതിച്ചത് അംഗീകരിക്കാനാകില്ളെന്നും ഇവര്‍ വ്യക്തമാക്കി. കമ്യൂണിസ്റ്റ് വിപ്ളവനായകനല്ല ബി.ജെ.പിയുടെ മാതൃക. സ്വാമി വിവേകാനന്ദനെപ്പോലെയുള്ളവരെയാണ് സ്തുതിക്കേണ്ടത്. മുതിര്‍ന്ന നേതാക്കളില്‍നിന്ന് ഇത് പ്രതീക്ഷിക്കാനാകില്ല. നയത്തിന് വിരുദ്ധമാണ്. നടപടിയെടുക്കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഇതിനിടെയാണ്, മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പദ്മനാഭനെ പിന്തുണച്ച് രംഗത്തത്തെിയത്. സംവിധായന്‍ കമല്‍ രാജ്യംവിടണമെന്ന പരാമര്‍ശം രാഷ്ട്രീയ നേതാവിന് യോജിച്ചതല്ളെന്നും മാധ്യമശ്രദ്ധ നേടാനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതോടെ എ.എന്‍. രാധാകൃഷ്ണനെതിരെ കൂടതല്‍ വിമര്‍ശനങ്ങളുയര്‍ന്നു. മേഖലജാഥകളുടെ തിളക്കം പ്രസ്താവനയിലൂടെ നഷ്ടമായെന്നും എം.ടിയെ വിമര്‍ശിച്ചത് അംഗീകരിക്കാനാകില്ളെന്നും മറുവിഭാഗം വ്യക്തമാക്കി. സി.കെ. പദ്മനാഭന്‍ നേരത്തേയും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, തന്‍െറ നിലപാട് മാറ്റാന്‍ പദ്മനാഭന്‍ തയാറായില്ല. നേരത്തേ യോഗത്തിനത്തെിയ പദ്മനാഭന്‍ എം.ടി, കമല്‍ വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയില്ളെന്നും എന്നാല്‍, വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സി.കെ. ജാനുവിനെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് ഭൂസമരം ശക്തമാക്കാന്‍ ഭാരവാഹികളുടെ യോഗത്തില്‍ ധാരണയായി. ഇതിനൊപ്പം സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീ
യത്തിനെതിരെ പ്രചാരണം ശക്തമാക്കാനും ധാരണയായിട്ടുണ്ട്. ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റിയോഗവും ബുധനാഴ്ച സംസ്ഥാന കൗണ്‍സിലും നടക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ckp
News Summary - ckp
Next Story