Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.കെ. ജാനു- കെ....

സി.കെ. ജാനു- കെ. സുരേന്ദ്രൻ ആദ്യകൂടിക്കാഴ്ച കോട്ടയത്തെ നേതാവിന്‍റെ വീട്ടിൽ

text_fields
bookmark_border
സി.കെ. ജാനു- കെ. സുരേന്ദ്രൻ ആദ്യകൂടിക്കാഴ്ച കോട്ടയത്തെ നേതാവിന്‍റെ വീട്ടിൽ
cancel

കോട്ടയം: സി.കെ. ജാനുവിനെ എൻ.ഡി.എയിലെത്തിക്കാനുള്ള ആദ്യചർച്ച നടന്നത് ബി.ജെ.പിയുടെ കോട്ടയത്തെ മുതിർന്ന നേതാവിെൻറ വസതിയിൽ. നഗരഹൃദയത്തിലെ വീട്ടിൽ മാർച്ച് രണ്ടിന് രാത്രി 12നായിരുന്നു ആദ്യകൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ഈ ചർച്ചയിലാണ് എൻ.ഡി.എയിൽ ചേരാൻ ജാനു 10 കോടി രൂപ ആവശ്യപ്പെട്ടത്. നേതാവിെൻറ വസതിയിൽ നടന്ന ചർച്ചയിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ (ജെ.ആർ.പി) രണ്ട് സെക്രട്ടറിമാർ, സി.കെ. ജാനു, കോട്ടയത്തെ നേതാവ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ ഉണ്ടായിരുന്നതായി ചർച്ചയിൽ പങ്കെടുത്ത ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് 'മാധ്യമ'ത്തോട് പറഞ്ഞു.

ആദ്യം ആലപ്പുഴയിൽ ചർച്ച നടത്താനായിരുന്നു സുരേന്ദ്രെൻറ തീരുമാനം. എന്നാൽ, വിജയയാത്ര കോട്ടയത്ത് എത്തുന്നതിനാൽ ചർച്ച ഇവിടെയാക്കി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വരാനായിരുന്നു ആദ്യനിർദേശം. കോട്ടയത്തെത്തിയപ്പോൾ വീടിെൻറ ലൊക്കേഷൻ അയച്ചുകൊടുത്തു. 11.30നുശേഷം അവിടെയെത്തി. സുരേന്ദ്രൻ പ്രൈവറ്റ് സെക്രട്ടറിക്കൊപ്പമാണ് എത്തിയത്. ജാനു വയനാട്ടിൽനിന്ന് ബി.ഡി.ജെ.എസ് നേതാവിനൊപ്പവും. ഒരുമണിക്ക് ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

ആ ചർച്ചക്കിടെ മുൻ ധാരണയില്ലാതെ ജാനു 10 കോടിയും സുൽത്താൻബത്തേരി സീറ്റും കാബിനറ്റ് പദവിയും ആവശ്യപ്പെടുകയായിരുന്നു. ആവശ്യം സുരേന്ദ്രന് സ്വീകാര്യമായില്ല. ബത്തേരി സീറ്റ് തരാം. കാബിനറ്റ് പദവി പറ്റില്ല. മറ്റൊരു പദവി നൽകാം. ആലോചിക്കൂ എന്നുപറഞ്ഞാണ് ചർച്ച അവസാനിപ്പിച്ചത്. പിന്നീട് തനിക്ക് 30 ലക്ഷത്തിെൻറ സാമ്പത്തിക ബാധ്യതയുണ്ട്. എൽ.ഡി.എഫിൽ ഉള്ള സമയത്ത് പലരിൽനിന്നായി കടം വാങ്ങിയിരുന്നു. അത് തിരിച്ചുകൊടുക്കാതെ എൻ.ഡി.എയിലേക്ക് വരാൻ കഴിയില്ലെന്ന് ജാനു പറഞ്ഞു.

തൽക്കാലത്തേക്ക് എത്ര വേണം എന്ന് ചോദിച്ചപ്പോഴാണ് 10 ലക്ഷം എന്ന് പറഞ്ഞത്. ആ തുക ഏഴിന് തിരുവനന്തപുരത്തുവെച്ച് പണമായിത്തന്നെ കൈമാറി. യാത്രയുടെ ഭാഗമായി പാലക്കാട്ടുനടന്ന യോഗത്തിലാണ് ജെ.ആർ.പി എൻ.ഡി.എയുമായി സഹകരിക്കാമെന്ന ധാരണയുണ്ടായത്. ബി.ജെ.പിക്ക് ദലിത് മുഖം കൊണ്ടുവരുന്നതിെൻറ ഭാഗമായി ജാനുവിനെ മത്സരിപ്പിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ സമയത്ത് മാനന്തവാടിയിൽ ജാനുവിനെ സ്ഥാനാർഥിയാക്കാൻ മുസ്ലിംലീഗ് ആലോചിച്ചിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി. ലീഗുമായുള്ള ചർച്ചകൾ ഫലപ്രദമാകാതെ വന്നപ്പോഴാണ് ജാനു ബി.ജെ.പിയുമായുള്ള ചർച്ചകൾക്ക് സമ്മതിച്ചത്.

'പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്'

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ ബി.ജെ.പി നൽകിയിരുന്നു. ഇത് വയനാട്ടിൽവെച്ച് സ്ഥാനാർഥിയായ ജാനുവിനാണ് നേരിട്ട് പണമായി കൈമാറിയത്. ഇതിൽ നാലുലക്ഷം രൂപയോളം ഫ്ലക്സ് അടിച്ചതിന് നൽകി. ബാക്കി തുക തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ല. പാർട്ടിക്ക് പുറത്തുള്ള മറ്റൊരാളുടെ കൈവശം ഏൽപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടിക്ക് ഒരു ലക്ഷവും ബി.ജെ.പി നൽകി. ഇതു കൂടാതെ ആറുലക്ഷം രൂപ പലരിൽനിന്നും കടം വാങ്ങിയാണ് പ്രചാരണം നടത്തിയത്. പിന്നീട് പാർട്ടിയിൽ വലിയ വിവാദമുണ്ടായി.

സാമ്പത്തിക ആരോപണം നേരിടുന്നയാളെ മത്സരിപ്പിച്ചതിനെച്ചൊല്ലിയും താമര ചിഹ്നത്തിൽ മത്സരിച്ചതിനെതിരെയും. ജാനുവിന് സ്ഥാനാർഥിത്വം നൽകിയതിന് തനിക്ക് എത്ര കിട്ടിയെന്ന് പാർട്ടിയിൽ ആക്ഷേപം വന്നപ്പോഴാണ് തെൻറ കാൾ റെക്കോഡ് വാട്സ്ആപ് ഗ്രൂപ്പിലിട്ടത്. തെൻറ ഫോണിൽ എല്ലാ കാളുകളും റെക്കോഡാകാറുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിച്ചിട്ടില്ല. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ തെൻറ കൈവശമുണ്ട്. പാർട്ടിയുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും പ്രസീത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.K. JanuBJP
News Summary - C.K. Janu-K. Surendran first met at the leader's house in Kottayam
Next Story