Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കുലറിന് നിയമങ്ങൾ...

സർക്കുലറിന് നിയമങ്ങൾ മറികടക്കാനാവില്ലെന്ന് ഹൈകോടതി

text_fields
bookmark_border
സർക്കുലറിന് നിയമങ്ങൾ മറികടക്കാനാവില്ലെന്ന് ഹൈകോടതി
cancel

കൊച്ചി: നെൽവയൽ നികത്തലുമായി ബന്ധപ്പെട്ട് 2016 ഡിസംബറിൽ പുറപ്പെടുവിച്ച സർക്കുലറിലൂടെ നിലവിലെ നിയമങ്ങളെ മറികടക്കാനാവില്ലെന്ന് ഹൈകോടതി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നികത്തിയതാണെങ്കിലും കേരള ഭൂവിനിയോഗ ഒാർഡർ ബാധകമായ ഭൂമിയിൽ സർക്കുലറിെൻറ അടിസ്ഥാനത്തിലുള്ള ഉത്തരവുകൾ നടപ്പാക്കാനാവില്ലെന്ന് ഇതുസംബന്ധിച്ച േകാടതിയലക്ഷ്യ ഹരജി തീർപ്പാക്കി സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

നിയമം വരുന്നതിനു മുമ്പ് നികത്തിയ ഭൂമിയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി തേടിയവർക്ക് അനുകൂലമായ മുൻ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് ഹരജിക്കാരിലൊരാൾ കോടതിയലക്ഷ്യ ഹരജി നൽകിയത്.

2008ലെ നിയമം നിലവില്‍ വരുന്നതിനുമുമ്പ് നികത്തിയതും ഡാറ്റ ബാങ്കില്‍ നിലമെന്ന് രേഖപ്പെടുത്താത്തതും അതേസമയം, റവന്യൂ രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമിയുടെ കാര്യത്തിലാണ് ഭൂവിനിയോഗ നിയമം ബാധകമാവുക. ഇക്കാര്യം സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്നാൽ, ഇത്തരം ഭൂമിയുടെ കാര്യത്തില്‍ കലക്ടര്‍മാര്‍ എന്തുചെയ്യണമെന്ന് വ്യക്തമാക്കി ഡിസംബര്‍ 22ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. വീടുെവക്കാന്‍ നഗരങ്ങളില്‍ അഞ്ച് സെൻറും പഞ്ചായത്തുകളില്‍ പത്ത് സെൻറും അനുവദിക്കാമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കാൻ ഭൂമിയിൽ കൃഷി നടത്താൻ നിർബന്ധിക്കാനുള്ള അധികാരവും നൽകി. എന്നാല്‍, ഇങ്ങനെയൊരു വ്യവസ്ഥ ഭൂവിനിയോഗ നിയമത്തില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ സര്‍ക്കുലര്‍ ബാധകമല്ലെന്നും നിർമാണാനുമതി നൽകണമെന്നുമായിരുന്നു സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ഇൗ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യ നടപടികളുമായി ഹരജിക്കാർ വീണ്ടും കോടതിയെ സമീപിച്ചത്.

ഭൂവിനിയോഗ ഒാർഡർ ഉൾപ്പെടെ നിയമപരമായി പിൻബലമുള്ള ഒന്നിെനയും മറികടക്കാൻ മതിയായതല്ല സർക്കുലറെന്ന് കോടതി വ്യക്തമാക്കി. അധികൃതരുടെ അധികാരം വിനിയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദേശം മാത്രമാണത്. നിയമനിർമാണ സഭ അംഗീകരിച്ചതും സറ്റാറ്റ്യൂട്ടറി ആയിട്ടുള്ളതുമായ നിയമങ്ങളെ നിയന്ത്രിക്കാൻ ഇൗ സർക്കുലറിന് കഴിയില്ല. ഇൗ സാഹചര്യത്തിൽ ഹരജിക്കാരുടെ ഭൂവിനിയോഗ നിയമം ബാധകമായ ഭൂമിയിൽ ഒരുമാസത്തിനകം നിർമാണത്തിന് അനുമതി നൽകണമെന്ന നിർദേശത്തോടെ ഹരജി തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - circular can did not overcome law highcourt
Next Story