Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്യാമ്പ് ഫോളോവർമാർ...

ക്യാമ്പ് ഫോളോവർമാർ പറഞ്ഞ പണി ചെയ്യണം

text_fields
bookmark_border
ക്യാമ്പ് ഫോളോവർമാർ പറഞ്ഞ പണി ചെയ്യണം
cancel

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ക്യാമ്പ് ഫോളോവർമാരെ കൊണ്ട് അടിമപ്പണി ചെയ്യ ിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെയും അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിെൻറ ഉ ത്തരവുകളെയും കാറ്റിൽപറത്തി സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. തസ്തികയിൽ നിഷ് കർഷിച്ച ജോലിക്ക് പുറമെ സാഹചര്യമനുസരിച്ച് മറ്റ് ജോലികൂടി ചെയ്യണമെന്നും യൂനിറ്റ ് മേധാവികളും മേലുദ്യോഗസ്ഥരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഡി.ജി.പി ലോക്നാഥ് െബ ഹ്റയുടെ ഉത്തരവിലുണ്ട്.

ഇതിെൻറ ഭാഗമായി പൊലീസുകാരുടെ വസ്ത്രം അലക്കുന്നതട ക്കമുള്ളവ ക്യാമ്പ് ഫോളോവർമാരുടെ ജോലിയാകും. ഇത്തരം പ്രവർത്തനങ്ങളെ ജോലി എന്നതിലുപരി സേവനമായി കാണണമെന്നാണ് സർക്കുലറിലുള്ളത്. സർക്കുലറിനെതിരെ കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിക്കാനുള്ള നീക്കമാണ് ഉത്തരവെന്നും അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധിക്കും സർവിസ് ചട്ടങ്ങൾക്കും വിരുദ്ധമായ സർക്കുലർ പിൻവലിക്കണമെന്നും പ്രസിഡൻറ് എൻ.ജെ. പ്രകാശ് ലാലും ജനറൽ സെക്രട്ടറി എം.കെ. രാധാകൃഷ്ണനും നൽകിയ പരാതിയിൽ പറയുന്നു.

സംസ്ഥാനത്ത് 1239 പേർ
കേരള പൊലീസിൽ കുക്ക്, ബാർബർ, ഡോബി, സ്വീപ്പർ, വാട്ടർ കാരിയർ തസ്തികളിലായാണ് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 1239 പേരാണ് ഉള്ളത്. നിയമിക്കപ്പെടുന്ന തസ്തികകളിലെ ജോലികളല്ലാതെ മറ്റ് ജോലികൾ ഇവരെക്കൊണ്ട് ചെയ്യിക്കരുതെന്നാണ് സർക്കാർ ഉത്തരവ്. പൊലീസുകാരുടെ യൂനിഫോം തേച്ചുനൽകുന്നതാണ് ധോബി വിഭാഗത്തിെൻറ ജോലി. ഇതിെൻറ അടിസ്ഥാനത്തിൽ ഇവരെ ‘അയണര്‍’ ആക്കികൊണ്ടുള്ള സർക്കാർ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ചില ഉന്നതരുടെ ഒത്താശയോടെ അയണർ ജോലിചെയ്യുന്നവർ ഇനിമുതൽ പൊലീസുകാരുടെ യൂനിഫോമും അലക്കണമെന്ന സ്ഥിതി വരുന്നത്.

വീട്ടുജോലിക്കാരാക്കാം
ഈ ഉത്തരവുപ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്ക് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിക്കാം. കൃത്യനിർവഹണത്തിന് നിയോഗിക്കപ്പെടുന്ന പൊലീസ് സേനാംഗങ്ങളോടൊപ്പം ക്യാമ്പിന് പുറത്ത് മറ്റ് സ്ഥലങ്ങളിലേക്ക് പോകണമെന്നും അവരുടെ കൃത്യനിർവഹണത്തിന് ഉതകുന്ന തരത്തിലുള്ള സേവിക്കണമെന്നും പറയുന്നു. ക്യാമ്പ് ഓഫിസ് എന്നപേരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഇവരെ നിയോഗിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ക്യാമ്പ് ഫോളോവര്‍മാരുടെ ആരോപണം.

അടിമകൾ; യന്ത്രങ്ങൾ
സ്വീപ്പര്‍ തസ്തികയിലുള്ളവര്‍ക്ക് കെട്ടിടത്തിെൻറ മാത്രമല്ല പരിസരപ്രദേശങ്ങളുടെയും ശുചീകരണ ചുമതലയും നിർദേശിച്ചിട്ടുണ്ട്. ഓഫിസ് വളപ്പിലെ നിര്‍മാണ ജോലികള്‍ക്ക് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചത് മുമ്പ് വിവാദമായിരുന്നു. ഇത് മറികടക്കാനാണ് നീക്കം. ഓഫിസ് വളപ്പില്‍ ൈതകള്‍ നടലും സംരക്ഷണവും സ്വീപ്പർമാരുടെ ചുമതലയാണെന്ന് ഉത്തരവിലുണ്ട്. ഒരു വിഭാഗത്തെ അടിമകളും യന്ത്രങ്ങളുമായി കരുതുന്ന രീതിക്ക് മാറ്റംവരണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്ക്
ക്യാമ്പ് ഫോളോവേഴ്‌സിെൻറ നിയമനം പി.എസ്.സി വഴിയാക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ഒരുവയസ്സ്. 2011ലാണ് ക്യാമ്പ് ഫോളോവർ നിയമനം പി.എസ്.സിക്ക് വിട്ടത്. എന്നാൽ തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ പ്രത്യേകചട്ടം തയാറാക്കുന്നതിൽനിന്ന് പിന്നാക്കംപോയതോടെ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സിക്കായില്ല. ക്യാമ്പ് ഫോളവർമാർ ദാസ്യപ്പണിക്ക് വിധേയരാകുെന്നന്ന പരാതികളുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ 2018 ജൂൺ 22ന് നിയമനം പി.എസ്.സി വഴിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽകൂടി പ്രഖ്യാപിച്ചു. ഇതിനായുള്ള കരട് ചട്ടം ഒരുമാസത്തിനുള്ളിൽ തയാറാക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിനായിരുന്നു ചട്ടം തയാറാക്കാനുള്ള ചുമതല. എന്നാൽ ഭരണതലത്തിലെ അവിശുദ്ധ ഐ.എ.എസ്-ഐ.പി.എസ് കൂട്ടുകെട്ട് ഫയൽനീക്കം തടയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsCamp Followers
News Summary - circular about camp followers in police kerala news
Next Story