സഭാതർക്കം; യാക്കോബായ വിഭാഗവുമായി ചർച്ച, ഒാർത്തഡോക്സ് വിഭാഗം വന്നില്ല
text_fieldsതിരുവനന്തപുരം: മലങ്കര സഭാതര്‍ക്കം പരിഹരിക്കാൻ മന്ത്രിസഭ ഉപസമിതി യാക്കോബായ വി ഭാഗവുമായി ചർച്ച നടത്തി. ഓര്‍ത്തഡോക്സ് വിഭാഗം ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഇരു വിഭാ ഗങ്ങളുമായി പ്രത്യേകമായും പിന്നീട് ഒരുമിച്ചും ചർച്ച നടത്താനായിരുന്നു സർക്കാർ ല ക്ഷ്യമിട്ടത്. എന്നാൽ, ഒാർത്തഡോക്സ് വിഭാഗം ആദ്യം തന്നെ ചർച്ചക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതിവിധി അംഗീകരിക്കണമെന്നാണ് നിലപാട്.
യാക്കോബായ വിഭാഗവുമായി മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷനായ സമിതി രണ്ട് മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. സഭാതര്‍ക്കം പരിഹരിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാടുകള്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയതായി സഭാവൃത്തങ്ങൾ പറഞ്ഞു. തര്‍ക്കരഹിതമായ പള്ളികളില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ചര്‍ച്ചയില്‍ അവർ ആവശ്യപ്പെട്ടു. ചില അനുബന്ധ രേഖകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും ഇത് സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചതായും സഭാപ്രതിനിധികള്‍ വ്യക്തമാക്കി.
മെത്രാപോലീത്തമാരായ തോമസ് മാര്‍ തീമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് കുര്യാക്കോസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്കോപ്പ, കമാന്‍ഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, അഡ്വ. പീറ്റര്‍ കെ. ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.