Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്നാലും എെൻറ...

എന്നാലും എെൻറ ചുഞ്ചുനായരേ...നിനക്കീ ഗതി വന്നല്ലോ...

text_fields
bookmark_border
എന്നാലും എെൻറ ചുഞ്ചുനായരേ...നിനക്കീ ഗതി വന്നല്ലോ...
cancel

കൊച്ചി: ഒരു വർഷം മുമ്പ് ജീവൻ പൊലിഞ്ഞ ഒരു പൂച്ചക്കുട്ടിയുടെ പിറകെയാണ് രണ്ടുദിവസമാ യി ഫേസ്ബുക്ക് ലോകവും ട്രോളൻമാരും. വെറും പൂച്ചയല്ല; ചുഞ്ചുനായർ എന്ന പൂച്ച. മരിച്ച് ഒരു വ ർഷം കഴിഞ്ഞപ്പോൾ ആൾ ലോകപ്രശസ്തയായി, കാരണം മറ്റൊന്നുമല്ല, പേര് തന്നെ. കഴിഞ്ഞ ദിവസം ഒര ു ഇംഗ്ലീഷ് പത്രത്തിൽ വന്ന ചരമവാർഷിക പരസ്യമാണ് ‘ചുഞ്ചു നായർ’ എന്ന പൂച്ചയെ ട്രോൾ ലോക ത്തെത്തിച്ചത്.

പൂച്ചയുടെ ചിത്രത്തോടൊപ്പം ഒന്നാം ചരമ വാർഷികം; മോളൂട്ടീ നിന്നെ വല്ലാതെ മിസ് ചെയ്യുന്നു -അമ്മ, അച്ഛൻ, ചേച്ചിമാർ, ചേട്ടന്മാർ, മറ്റു പ്രിയപ്പെട്ടവർ എന്ന കുറിപ്പാണ് പ്രസിദ്ധീകരിച്ചത്. ഒരു പൂച്ചക്കുവേ‍ണ്ടി ചരമവാർഷിക പരസ്യം ചെയ്തു എന്നതിനപ്പുറം പേരിൽ ‘നായർ’ ചേർത്തത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ ചുഞ്ചുവിന് പിറകെയോടി, ട്രോളൻമാർക്കും ചാകരയായി.

ഇതോടെ സങ്കടത്തോടെ ‍ആചരിക്കേണ്ട ചരമവാർഷികം ഫേസ്ബുക്ക് ന്യൂസ് ഫീഡിലും ട്രോൾ ഗ്രൂപ്പുകളിലും പൊട്ടിച്ചിരിയുതിർത്തു. ജാതിപ്പേരുള്ള മറ്റു പൂച്ചകളെ അണിനിരത്തിയാണ് പലരും ചുഞ്ചുവിെൻറ വേർപാടിെൻറ ഒന്നാം വാർഷികം ആചരിച്ചത്. ദുഃഖം താങ്ങാനാവാതെ വിതുമ്പുന്ന കാമുകൻ സഞ്ജു നായർ പൂച്ചയും പി.സി. ജോർജിെൻറ വീട്ടിലെ കേശവൻ നായർ പൂച്ചയും ചുഞ്ചുനായരെ കൊല്ലാൻ സതീശൻ നായക്ക് ക്വട്ടേഷൻ നൽകിയ തോമസ് അച്ചായൻ പൂച്ചയും സുന്നത്തു കല്യാണം കഴിഞ്ഞ് കിടപ്പിലായതിനാൽ മരണസമയത്ത് എത്താൻ കഴിയാതിരുന്ന കൂട്ടുകാരൻ അഷ്റഫ് പൂച്ചയും ദുഃഖാചരണം നടത്തുന്ന കരയോഗം പ്രസിഡൻറുമെല്ലാം ട്രോളുകളിൽ നിറഞ്ഞിരിക്കുകയാണ്.

എഴുത്തുകാരൻ എൻ.എസ്. മാധവനുൾെപ്പടെ നിരവധിപേർ പേരിനെ കണക്കിന് പരിഹസിച്ച് രംഗത്തുവന്നിട്ടുണ്ട്. ‘ലൂസിഫർ’ ചിത്രത്തിലെ പ്രശസ്ത ഡയലോഗിനെ കളിയാക്കി ‘ചുഞ്ചു നായർ എന്ന വന്മരം വീണു; ഇനിയാര്’ എന്ന ചോദ്യവും ഫേസ്ബുക്ക് ചുവരുകളിൽ നിറയുന്നു. ചുഞ്ചു നായർ എന്ന പേരിൽ ഫേസ്ബുക്കിൽ പ്രൊഫൈൽ ഉണ്ടാക്കിയവരും നിരവധിയാണ്. ഇതിനിടെ, വല്ല രസികന്മാരും പരസ്യം നൽകി ട്രോളിയതായിരിക്കുമോ എന്ന ചർച്ചയും ചുഞ്ചു നായരുടെ വിയോഗവാർഷിക വേളയിൽ പൊടിപൊടിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollchunchu nair
News Summary - chunchu nair
Next Story