ക്രിസ്മസിന് കേരളം കുടിച്ചുതീർത്തത് 125 കോടിയുടെ മദ്യം!
text_fieldsതിരുവനന്തപുരം: ക്രിസ്മസ് ദിനങ്ങളിൽ കേരളം കുടിച്ചുതീർത്തത് 125 കോടി രൂപയുടെ മദ്യം. ക്രിസ്മസ് ദിനത്തിലും തേലന്നുമായി ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ വഴി 111.88 കോടിയുടെയും കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകളിലൂടെ 15 കോടിയിലധികം രൂപയുടെയും മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. ഇതിനുപുറമെയാണ് ബാറുകളിലെയും കള്ള്ഷാപ്പുകളിലെയും മദ്യവിൽപന.
ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും വെയർഹൗസുകളും വഴി 24ന് വിറ്റത് 71.51 കോടി രൂപയുടെയും ക്രിസ്മസ് ദിനത്തിൽ 40.39 കോടിയുടെയും മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം ഇത് 47.54ഉം 40.60ഉം കോടിയായിരുന്നു. നെടുമ്പാശ്ശേരി ഔട്ട്ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത്- 63.28 ലക്ഷം. മുൻവർഷം ഇത് 51.30 ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റാണ് -53.74 ലക്ഷം രൂപ. കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റിലൂടെ ക്രിസ്മസ് തലേന്ന് 9.46 കോടി രൂപയുടെയും ക്രിസ്മസ് ദിനത്തിൽ ഏഴ് കോടിയിലധികം രൂപയുടെയും മദ്യം വിറ്റതായാണ് കണക്ക്. കഴിഞ്ഞവർഷത്തേക്കാൾ 15 ശതമാനം വർധന. കൊടുങ്ങല്ലൂരിലെ ഔട്ട്ലെറ്റിലാണ് കൂടുതൽ വിറ്റത് -56 ലക്ഷം.
രണ്ടാം സ്ഥാനത്ത് ആലപ്പുഴയിലെ ഔട്ട്ലെറ്റാണ് -55 ലക്ഷം. കൺസ്യൂമർ ഫെഡിെൻറ ബിയർ പാർലറുകളിൽ വിൽപനയിൽ മുന്നിലെത്തിയത് തിരുവനന്തപുരം സ്റ്റാച്യുവിലെ ഷോപ്പാണ്- 10 ലക്ഷം രൂപയുടെ ബിയർ ഇവിടെ വിറ്റു. ഏഴ് ലക്ഷത്തിെൻറ വിൽപനയുമായി കോവളമാണ് രണ്ടാംസ്ഥാനത്ത്. കലൂരിലെ ഷോപ്പാണ് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.